കൊവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ സംസ്ഥാനങ്ങള്‍ പാഴാക്കിയതായി വിവരാവകാശ രേഖ. തമിഴ്‌നാടാണ് ഏറ്റവുമധികം വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി കളഞ്ഞത്. സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വിവരങ്ങൾ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. അതേസമയം കേരളം ഒരൊറ്റ ഡോസ് വാക്സിൻ പോലും പാഴാക്കിയിട്ടില്ല.
കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ പൂർണമായും ഉപയോഗിച്ചു. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. 12 ശതമാനത്തിൽ കൂടുതൽ വാക്സിനുകളാണ് തമിഴ്നാട് പാഴാക്കിയത്. ഹരിയാന -9.74%, പഞ്ചാബ് 8.12%, മണിപ്പുര്‍- 7.8%, തെലങ്കാന 7.55% എന്നി സംസ്ഥാനങ്ങളാണ് വാക്സിൻ പാഴാക്കിയതിൽ മുന്നിലുള്ളത്.
ഇതുവരെ 10 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ക്ക് നൽകിയത്. ഇതിൽ 44 ലക്ഷം ഡോസ് പാഴാക്കി. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ ഒരു കേസിലുള്ള 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ പിന്നീട് ഉപയോഗിക്കാനാകില്ല. ഇത്തരത്തിലാണ് മിക്ക ഇടങ്ങളിലും വാക്സിൻ പാഴായത്.