കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഗോവയിൽ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 29 വൈകുന്നേരം ഏഴുമണി മുതല്‍ മേയ് മൂന്ന് പുലര്‍ച്ചെ വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ലോക്ഡൗൺ പ്രഖ്യാപിച്ച വിവരം അറിയിച്ചത്.
അവശ്യ സര്‍വീസുകള്‍ക്കും വ്യവസായ- നിര്‍മാണ പ്രവര്‍ത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, മദ്യവിൽപന ശാലകൾ തുടങ്ങിയവ പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിര്‍ത്തികള്‍ അടയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 15 ശതമാനം കടന്ന ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 31 പേരാണ് ഗോവയിൽ മരിച്ചത്. രണ്ടായിരത്തോളം കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഗോവയിൽ റിപ്പോർട്ട് ചെയ്തത്.