കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കുള്ള സഹായവുമായി അമേരിക്കൻ വിമാനമെത്തി. ആദ്യഘട്ടത്തിൽ അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങളുമായാണ് വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയത്. ഓക്‌സിജന്‍ സിലിണ്ടര്‍, റാപ്പിഡ് കോവിഡ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് വിമാനത്തിലുള്ളത്. അമേരിക്കയുടെ സൈനിക വിമാനത്തിലാണ് ഇവ കൊണ്ടുവന്നത്.
സഹായം എത്തിച്ച വിവരം യുഎസ് എംബസി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 70 വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് നിലനിൽക്കുന്നത് ഈ ഘട്ടത്തിൽ യുഎസ് ഇന്ത്യയോടൊപ്പം നില്‍ക്കുന്നുന്നുവെന്നും മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടാമെന്നും ട്വീറ്റില്‍ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനും ഇന്ത്യയിലെ സ്ഥിതിഗതികൾ ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കക്ക് പുറമെ ചൈനയിൽ നിന്നും സഹായം സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശ നയത്തിൽ മാറ്റം വരുത്തിയാണ് ചൈനയിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നത്