സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യശാലകളുള്‍പ്പെടെയുള്ള കടകള്‍ അടച്ചിടാൻ നിലവിൽ നിർദേശം നൽകിയിട്ടില്ല. ബാക്കിയെല്ലാം സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമാ ശാലകളും മാളുകളും ജിമ്മുകളുംവരെ അടച്ചിടുമ്പോഴും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൂടുതല്‍ ആളുകളെത്തുന്ന മദ്യശാലകള്‍ ഈ ഘട്ടത്തില്‍ അടച്ചിടണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
'നിയമസഭാ സമ്മേളനം വരെ ഉപേക്ഷിച്ചു. എന്നിട്ടും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലെ അപകടം കാണാതെ പോകരുതെനായിരുന്നു' വിഎം സുധീരന്‍ ആരോഗ്യമന്ത്രി, റവന്യൂമന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല എന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറയുന്നത്.