ഡല്‍ഹി: ബംഗാളില്‍ ബിജെപിയിലെ പകുതിയിലധികം എംഎല്‍എമാരും, തൃണമൂല്‍ കോണ്‍ഗ്രസിലെ 1/3 എംഎല്‍മാരും ക്രിമിനല്‍ കേസ് പ്രതികള്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ച 292 പേരില്‍ 142 എംഎല്‍മാര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിലെ 34 ശതമാനവും, ഭാരതിയ ജനത പാര്‍ട്ടിയിലെ 51 ശതമാനവും എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 294 നിയോജകമണ്ഡലങ്ങളില്‍ 292 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജംഗിപൂർ, സാംസർഗഞ്ച് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് മാറ്റിവച്ചിരുന്നു.
ബംഗാളില്‍ വിജയിച്ച 39% എംഎല്‍എമാരും കൊലപാതകശ്രമം, തട്ടികൊണ്ട് പോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ഒരു എംഎല്‍എക്കെതിരെ ബലാത്സംഗകുറ്റം നിലവിലുണ്ടെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.