കൊവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി. 7 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 17 വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണം തുടരും. ഡൽഹിയിൽ മെട്രോ റെയിൽ സർവീസ് ഉണ്ടാകില്ല.
ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ. ഡൽഹിയിൽ ടിപിആർ 35 ശതമാനം വരെ ഉയർന്നിരുന്നു. ടിപിആർ 10 ശതമാനത്തിൽ താഴെ എത്തിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.
ഉത്തര്‍പ്രദേശ് സര്‍ക്കാറും ലോക്ക്ഡൗണ്‍ നീട്ടി. മെയ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ യുപിയിൽ 26,847 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ മരിച്ചു. 34,721 പേര്‍ രോഗമുക്തരായി. നിലവില്‍ 2,45,736 പേരാണ് ചികിത്സയിലുള്ളത്.