കൊറോണ ബാധിച്ചവരെയും സ്ഥിരീകരിച്ചവരെയും സംബന്ധിച്ച് ദിനംപ്രതി വാര്‍ത്തകള്‍ പുറത്തുവിടുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത്തരം അനാവശ്യ ഭീതി പടര്‍ത്തുന്നത് ഒഴിവാക്കാന്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ കൂടുതൽ പരിശോധനക്ക് വിധേയമാക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
അസുഖം സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടർമാർക്കും ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് കൃത്യമായും തുടര്‍ച്ചയായും ലഭിക്കേണ്ടത്. സാധാരണക്കാര്‍ക്ക് എല്ലാ ദിവസമവും വിശദമായ വിവരങ്ങൾ ലഭ്യമാക്കേണ്ട. പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ അതാത് പ്രദേശത്തെ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നതാവും ഉചിതമെന്ന് ഐഎംഎ വ്യക്തമാക്കി. അതേസമയം, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൃത്യമായി അറിയണമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 108 ആയി. ഏറ്റവും കൂടുതൽ കോവിഡ്19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 32 പേർക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി മുംബൈനഗരത്തിൽ 144 പ്രഖ്യാപിച്ചു.