ഡൽഹി: ഡൽഹിയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,500 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമായതായി ഡൽഹി മുഖ്യമന്ത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇന്നലെ ഇത് 12 ശതമാനമായിരുന്നു.
സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.
എല്ലാ ജില്ലകളിലും ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രോഗികൾക്ക് ഓക്സിജൻ വീടുതോറും വിതരണം ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു .ഓരോ ജില്ലയിലും 200 ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള ഒരു ഒസിബി ഉണ്ട്. ഹോം ഐസൊലേഷനിൽ ഉള്ള രോഗികൾക്ക് ഓക്സിജൻ ആവശ്യമായാൽ രണ്ട് മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
രോഗം ഭേദമായാൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തിരികെ എടുക്കുകയും ശുചീകരിച്ച ശേഷം മറ്റ് രോഗികൾക്ക് നൽകും. ഹോം ഇൻസുലേഷൻ രോഗികൾക്ക് 1031 എന്ന നമ്പറിൽ വിളിച്ചാൽ ഈ ഗ്രൂപ്പിന്റെ ഭാഗമാകാവുന്നതാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.