13 നമ്പർ കാർ വിവാദത്തിന് വിരാമമാകുന്നു. മന്ത്രിമാർക്ക് കാറും ഓഫീസും അനുവദിച്ച് ഉത്തരവിറങ്ങി. കൃഷിമന്ത്രി പി പ്രസാദിനാണ് 13 നമ്പർ കാർ അനുവദിച്ചത്. നിർഭാഗ്യ നമ്പർ ആയ 13 നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ഏത് മന്ത്രി ഏറ്റെടുക്കമെന്നത് മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ചർച്ചായിരുന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മന്ത്രിമാർ രാജ്ഭവനിലേക്ക് പോയ കാറുകളുടെ നമ്പറിലായിരുന്നു ഏവരുടെയും ശ്രദ്ധ. അതേ സമയം 13 നമ്പർ കാർ സത്യപ്രതിജ്ഞക്ക് ശേഷം ആരും യാത്രചെയ്തില്ല.
ഇടത് നേതാക്കൾക്ക് അന്ധവിശ്വാസമാണെന്ന തരത്തിലുള്ള ചർച്ച ചൂട്പിടിക്കവെയാണ് 13 നമ്പർ കാർ പി പ്രസാദിന് അനുവദിച്ചത്. മറ്റ് മന്ത്രിമാർക്കും കാർ അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കിനായിരുന്നു 13 നമ്പർ കാറും മൻമോഹൻ ബംഗ്ലാവും. ഉമ്മൻചാണ്ടി സർക്കാറിലെ മന്ത്രിമാരാരും 13 നമ്പർ കാർ ഏറ്റെടുത്തിരുന്നില്ല. വിഎസ് സർക്കാറിൽ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിക്കായിരുന്നു 13 നമ്പർ കാർ.
മന്ത്രിമാരും കാറിന്റെ നമ്പറും
പിണറായി വിജയൻ- 1
കെ രാജൻ- 2
റോഷി അഗസ്റ്റിൻ- 3
കെ കൃഷ്ണൻകുട്ടി- 4
എകെ ശശീന്ദ്രൻ- 5
അഹമ്മദ് ദേവർകോവിൽ- 6
ആന്റണി രാജു- 7
എംവി ഗോവിന്ദൻ- 8
സജി ചെറിയാൻ- 9
കെഎൻ ബാലഗോപാൽ- 10
പി രാജീവ്- 11
വിഎൻ വാസവൻ- 12
പി പ്രസാദ്- 13
ജെ ചിഞ്ചുറാണി- 14
കെ രാധാകൃഷ്ണൻ- 15
ശിവൻകുട്ടി- 16
മുഹമ്മദ് റിയാസ്- 17
ആർ ബിന്ദു- 18
ജിആർ അനിൽ- 19
വീണാ ജോർജ് - 20
വി അബ്ദുറഹ്മാൻ- 21