തിരുവനന്തപുരം: കൊവിഡ് മൂന്നാം ഘട്ട വ്യാപന മുന്നൊരുക്കങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. അതോടൊപ്പം രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികളിലേക്ക് രോഗം വ്യാപിക്കുന്നതിനെക്കുറിച്ചും ബാലവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൊവിഡിന്റെ മൂന്നാം ഘട്ടത്തെ നേരിടുന്നതിന് സ്വീകരിച്ച മുന്നൊരുക്കങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. മൂന്നാം തരംഗം കുട്ടികളെയാകും സാരമായി ബാധിക്കുകയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കുട്ടികളിൽ കൊവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച കാര്യങ്ങള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടി, കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് സ്വീകരിച്ച മുന്‍കരുതലുകള്‍ , കുട്ടികളിൽ കൊവിഡ് ബാധയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷൻ തേടിയിരിക്കുന്നത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയ കമ്മീഷൻ കുട്ടികളിൽ കോവിഡ് വ്യാപനം തടയേണ്ടത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ജൂൺ 15- നകം റിപ്പോർട്ട് നനൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ 55 ദിവസത്തിനുള്ളില്‍ കൊവിഡ് രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.