ഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ച് മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ ആരംഭിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിദ് കേജരിവാളാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 1.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1100 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കേണ്ട സമയമാണ്. അല്ലെങ്കില്‍ ആളുകള്‍ പട്ടിണി കിടന്ന് മരിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.
ദുരന്തനിവാരണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം കുറയ്ക്കുവാന്‍ ലോക്ക് ഡൌണ്‍ സഹായകമായി. അതിനാല്‍ ഇളവുകള്‍ നല്‍കുന്നത് അതീവ ശ്രദ്ധയോടെ ആയിരിക്കുമെന്നും, ദുരന്ത നിവാരണ അതോററ്റിയുടെ തീരുമാനവും അത് തന്നെയാണെന്നും കേജരിവാള്‍ വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ വ്യാവസായിക മേഖലകളിലെ ഉത്‌പാദന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകും. അതിനാല്‍ നിർമാണ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കാം. എല്ലാ ആഴ്ചകളിലും പൊതുജനങ്ങളുടെയും വിദഗ്ദരുടെയും അഭിപ്രായം മാനിച്ചായിരിക്കും ഇളവുകള്‍ നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.