ഭക്ഷണത്തിനൊപ്പം സാലഡ് നൽകാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് മകൻ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ഷാലി ജില്ലയിലാണ് സംഭവം. പ്രതി മുരളി സിംഗിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭക്ഷണത്തിനൊപ്പം ഉള്ളി നൽകിയില്ലെന്ന് പറഞ്ഞ് മുരളി സിംഗ് ഭാര്യയായ സുദേഷിനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് 20 കാരനായ മകൻ അജയ് സിംഗിന് പരുക്കേറ്റത്. തുടർന്ന് മുരളി സിംഗ് ഒളിവിൽ പോയി.
കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അജയ് സിംഗിന്റെ നിലഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക