തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസ് വിവാദത്തില്‍ സുരേഷ് ഗോപിയുടെ ഹെലികോപ്ടര്‍ യാത്രയും അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കെ. സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉള്‍പ്പെടുത്തിയാല്‍ പോരാ, സുരേഷ് ഗോപിയുടെ യാത്രകളും ഹെലികോപ്ടറില്‍ ആയിരുന്നു ,അതും അന്വേഷിക്കേണ്ടതല്ലേയെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കെ. സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊടകര കുഴല്‍പ്പണ കേസില്‍ നടനും, ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാനാണ് മൊഴിയെടുക്കുന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഓഫീസില്‍ പരാതിക്കാരനായ ധര്‍മരാജനും സംഘവും എത്തിയിരുന്നു. തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി എത്ര പണം വന്നിട്ടുണ്ട്, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ഇന്ന് ചോദിച്ചറിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പത്മജ വേണുഗോപാൽ ഫേസ്ബുക്കില്‍ സുരേഷ് ഗോപിയുടെ ഹെലികോപ്ടര്‍ യാത്ര കൂടെ അന്വേഷിക്കണമെന്ന് പോസ്റ്റ് ഇട്ടത്.