വംശനാശം സംഭവിച്ച ചീറ്റ പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വേഗതയേറിയ ചീറ്റ പുലികളാണ് തിരികെയെത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് വരുന്ന ചീറ്റ നവംബര്‍ മാസത്തോടെയാണ് ഇന്ത്യയിലേക്ക് എത്തുക. 8 ചീറ്റകളാണ് തിരിച്ച് വരുന്നത്. ഇതില്‍ 5 ആണ്‍ ചീറ്റയും 3 പെണ്‍ ചീറ്റയുമാണ്. ഇന്ത്യയില്‍ നിന്ന് ഇവക്ക് വംശനാശം സംഭവിച്ചിട്ട് അര നൂറ്റാണ്ടിലേറെയായി.
ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റുന്നത്. ഇതിനുള്ള എല്ലാ സാഹചര്യവും, ആവാസവ്യവസ്ഥയും ഇന്ത്യയിലുണ്ടെന്ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനായ യാദ്വേന്ദ്രദേവ് ജഹ്ല വ്യക്തമാക്കി.ചീറ്റകള്‍ക്ക് ഇരകളെ പിടികൂടുവാന്‍ 112 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കും. അതോടൊപ്പം ബ്രേക്കിംഗ്, ഡക്കിംഗ്, ഡൈവിംഗ് എന്നിവയും ചെയ്യാറുണ്ട്. അതിനാല്‍ ചീറ്റകളെ അത്ലറ്റിക്ക് മൃഗമെന്നും വിളിക്കാറുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകത്തില്‍ ജീവിച്ചിരിക്കുന്ന 7000 ത്തോളം ചീറ്റകളില്‍ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്കയിലെ നമീബിയ, ബോട്സ്വാന എന്നിവിടങ്ങളിൽ കാണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകളെ ഇന്ത്യയില്‍ അവസാനമായി കണ്ടത് 1967 -68 കാലഘട്ടത്തിലാണ്. പിന്നീട് 1990- കളായപ്പോഴേക്കും ഇന്ത്യയില്‍ ചീറ്റയുടെ എണ്ണം കുറഞ്ഞിരുന്നു. ഇന്ത്യയില്‍ പുതിയ ചീറ്റകളെ പാര്‍പ്പിക്കുവാനായി മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഒരു ദേശീയ ഉദ്യാനവും, രണ്ട് വന്യജീവി സങ്കേതവും ഒരുക്കിയിട്ടുണ്ടെന്ന് ഡോ. ജഹ്ല പറഞ്ഞു.