തിരുവനന്തപുരം: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 70 ദിവസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,80,690 ആയി കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 5 ദിവസമായി 4.39 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം 4002 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ 2,213 പേര്‍കൂടെ മരണപ്പെട്ടു. തമിഴ്‌നാട്ടില്‍ ഇന്നലെ 15,759 പേര്‍ക്കും കര്‍ണാടകയില്‍ 8,249 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ 14,233 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13,433 ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ മരണം 10,804 ആണ്. ഇന്നും, നാളെയും ട്രിപ്പിള്‍ ലോക്ക് ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിക്കുന്നത് ഗര്‍ഭിണികളെയെന്ന് പഠനം. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കൊവിഡിന്‍റെ ആദ്യ തരംഗത്തില്‍ ഗര്‍ഭിണികള്‍ക്ക് വളരെ വിരളമായാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇപ്പ്രാവശ്യം കൂടുതലും ഗര്‍ഭിണികള്‍ക്ക് രോഗം പിടിപ്പെടുന്നുണ്ട്.