ആയിരം കൊല്ലം പഴക്കമുള്ള കോഴിമുട്ടയുടെ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. കെട്ടുകഥയായി തോന്നുമെങ്കിലും ഇസ്രായേലിലെ ആന്‍റി ഗ്വിറ്റി അതോറിറ്റിയിലെ പുരാവസ്തു ഗവേഷകരാണ് മുട്ടയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ഇസ്രായേലിലെ യാവ്നെ പട്ടണത്തില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ ആയിരം കൊല്ലം പഴക്കമുള്ള മുട്ട കണ്ടെത്തിയത്. മാലിന്യകൂമ്പാരത്തില്‍ നിന്നാണ് കോഴിമുട്ട കണ്ടെത്തിയത്. ഇസ്രായേലിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പഴക്കമുള്ള മുട്ട തോടുകള്‍ ഗവേഷക സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് പൊട്ടാത്ത മുട്ട ലഭിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആറ് സെന്റീമീറ്റര്‍ നീളമുള്ള മുട്ടയില്‍ ചെറിയ അളവില്‍ മഞ്ഞക്കുരുവിന്‍റെ അംശമുണ്ടായിരുന്നെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മുട്ട തോടിന് ചെറിയ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെങ്കിലും പൂര്‍ണമായും അടര്‍ന്ന് പോകാതിരുന്നതും ശാസ്ത്രലോകത്തിന് സഹായകമായി. 2.300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലില്‍ കോഴി ഫാം ഉണ്ടായിരുന്നു വെന്നതിന് ഗവേഷകര്‍ക്ക് നേരത്തെ തെളിവുകള്‍ ലഭിച്ചിരുന്നു. ആർക്കിയോളജിസ്റ്റുകളായ അല്ല നഗോർസ്കി, ഡോ. ലീ പെറി ഗാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.