ഒ.ടി.ടി ഫ്ലാറ്ഫോമിലൂടെ ജനശ്രദ്ധ നേടിയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ജപ്പാനില്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ വിതരണാവകാശം നേരത്തെ വിറ്റു പോയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം റിലീസ് നീളുകയായിരുന്നുവെന്ന് നിർമ്മാതാവ് ജോമോൻ ജേക്കബ് പറഞ്ഞു. നീസ്ട്രീമിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രം വൻ ജനപ്രീതി നേടിയിരുന്നു. അതിന് ശേഷം ആമസോൺ പ്രൈമിലും റിലീസ്
ചെയ്തിരുന്നു. വലിയ നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങളും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സ്വന്തമാക്കിയിരുന്നു.
ജപ്പാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' വിഭാഗ വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകള്‍ ചിത്രത്തിനുണ്ടാകും. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ചിട്ടില്ലെന്നും ജോമോൻ ജേക്കബ് വ്യക്തമാക്കി.സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി റാണി മുഖര്‍ജി, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനോടൊപ്പം പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ് ജോമോന്‍ ജേക്കബ്. മാന്‍കൈന്‍ഡ് സിനിമാ ബാനറില്‍ നിരവധി സിനിമകള്‍ പുറത്തിറക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം താരങ്ങളുടെ തിയതികള്‍ എടുക്കുന്നതില്‍ ചില ആശങ്ക നിലനില്‍ക്കുണ്ട്. അതിനാല്‍ പുതിയ സിനിമ എപ്പോള്‍ നടക്കുമെന്നൊന്നും അറിയില്ല. ഒരു പ്രോജക്റ്റ് മനസിലുണ്ട്. അതിന്‍റെ പ്ലാനിംഗ് നടക്കുന്നുണ്ട്. നല്ല ഉള്ളടക്കമുള്ള സിനിമകളാണ് ലക്ഷ്യം. ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി എന്ന രീതിയില്‍ പ്ലാന്‍ ചെയ്തുകൊണ്ടല്ല പുതിയ സിനിമ. തിയറ്ററിലും ഒടിടിയിലും കാണിക്കാവുന്ന സിനിമ ആയിരിക്കും ഇനി പുറത്തിറക്കുകയെന്നും ജോമോൻ ജേക്കബ് വ്യക്തമാക്കി.