പാട്ന: എല്‍.ജെ.പിയിലെ 90 ശതമാനം പേരും തന്നെ അംഗീകരിക്കുന്നു എന്ന് ചിരാഗ് പസ്വാന്‍. കഴിഞ്ഞ ദിവസം നടന്ന ലോക് ജനശക്തി പാർട്ടി യോഗത്തിൽ പങ്കെടുത്ത 90 ശതമാനം അംഗങ്ങളും തന്‍റെ നേതൃത്വത്തെ അംഗീകരിച്ചുവെന്ന് വെന്ന് മാധ്യമ പ്രവര്‍ത്തകരോട് ചിരാഗ് പസ്വാന്‍ വ്യക്തമാക്കി.
ദില്ലി, ജമ്മു കശ്മീർ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും ഞങ്ങളോടൊപ്പമുണ്ടെന്നും പാസ്വാന്‍ പറഞ്ഞു. അമ്മാവനും സഹോദരനും ചേര്‍ന്ന് തന്നെ ചതിക്കുമെന്ന് കരുതിയില്ല. ഇതൊരു മഹാഭാരത യുദ്ധം പോലെയാണ്. ബന്ധുക്കള്‍ തമ്മിലാണ് ഇവിടെ യുദ്ധംമെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ദേശിയ എക്സിക്യുട്ടീവ് യോഗം തന്നെ അനുകൂലിക്കുകയാണ് ചെയ്തത്. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളില്‍ മഹാഭൂരിപക്ഷവും തന്‍റെ നേതൃത്വമാണ് ആഗ്രഹിക്കുന്നത് - ചിരാഗ് പസ്വാന്‍ അവകാശപ്പെട്ടു.
വെറും 9 പേരുടെ പിന്‍ബലത്തിലാണ് പശുപതി കുമാര്‍ പരസ് തന്നോട് മത്സരിക്കുന്നതെന്നും പാര്‍ട്ടിയിലെ ഭൂരിഭാഗം പേരുടെ പിന്തുണ നേടിയാണ് താന്‍ ഇത്രത്തോളമെത്തിയതെന്നും ചിരാഗ് പറഞ്ഞു. ഇതോടൊപ്പം പശുപതി കുമാർ പരാസിന്റെ നേതൃത്വത്തെ പിന്തുണച്ച പാർട്ടി നേതാക്കളുടെ എണ്ണവും ചിരാഗ് പാസ്വാൻ എടുത്ത് പറഞ്ഞിരുന്നു. പരാസ് പുതിയ ദേശീയ എക്സിക്യൂട്ടീവിനെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.