ഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 53,256 കേസുകളാണ്. കഴിഞ്ഞ 3 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. നിലവിൽ ആക്ടീവ് കേസുകൾ 7.02 ലക്ഷമാണ്. 78,190 പേർ രോഗമുക്തരായി. 2.88 കോടി ആളുകൾ രാജ്യത്ത് ആകെ കൊവിഡ് മുക്തരായിട്ടുണ്ട്.
24 മണിക്കൂറിനിടെ രാജ്യത്ത് 1,422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 16നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതുവരെ 3.88 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർന്നിട്ടുണ്ട്.
തിങ്കളാഴ്‌ച പരിശോധിച്ചത് 13.88 ലക്ഷം സാമ്പിളുകളാണ്. ഇതുവരെ 39 കോടി സാമ്പിളുകള്‍ പരിശോധിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 18 വയസിന് മുകളിലുള്ളവരുടെ സൗജന്യ വാക്സിന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. പ്രതിദിന കൊവിഡ് കണക്കില്‍ കേരളമാണ് മുന്‍പില്‍.
സംസ്ഥാനത്ത് ഇന്നലെ 11,647 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 10,982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 12,060 ആളുകളാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ 9,361 ആളുകള്‍ക്ക് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 4,517, തമിഴ്‌നാട് 7,817 പേര്‍ക്കും ഇന്നലെ കൊവിഡ് പോസറ്റീവായി.