ഡല്‍ഹി: അഞ്ചാം പനിയുടെ വാക്സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികളെ സഹായിച്ചേക്കുമെന്ന് പഠനം. കൊവിഡിന്‍റെ മൂന്നാംഘട്ട വ്യാപനം കുട്ടികളെ ബാധിക്കുമെന്നായിരുന്നു ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് കോവിഡ് വന്നാല്‍ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത, വാക്‌സിന്‍ എടുക്കാത്ത കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിലെ പുണെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്‌സിന് സാര്‍സ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹ്യൂമന്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യുണോതെറാപ്യൂടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കോവിഡ് ബാധയില്‍നിന്ന് ദീര്‍ഘകാല സംരക്ഷണം നല്‍കാന്‍ ഒരുപക്ഷെ അഞ്ചാംപനിയുടെ വാക്‌സിന് സാധിച്ചേക്കുമെന്നും പഠനം പറയുന്നു. പഠനത്തിലെ വിവരങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1358 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുകോടി കടന്നു. നിലവിൽ 6,43,194 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്. വാക്സീനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. 54,24,374 പേർക്ക് 24 മണിക്കൂറിനിടെ കുത്തിവയ്പ്പ് നൽകി. ഇത് വരെ 29,46,39,511 ഡോസ് വാക്സീൻ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.