ആസ്ട്ര സെനക്ക, ഫൈസർ വാക്സിനുകൾ ഡെൽറ്റ വകഭേദത്തിന് ഫലപ്രദം

ആസ്ട്രാസെനെക്ക ഫൈസർ വാക്സിനുകൾ  വൈറസിന്റെ ഡെൽറ്റ, കാപ്പ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് പഠനം.  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഗവേഷകരുടെ കണ്ടെത്തിൽ   സെൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ഡോസ്  വാക്സിനുകൾ എടുത്തവരിലാണ് പഠനം നടത്തിയത്. ഈ വാക്സിനുകൾ  വൈറസിന്റെ പുതിയ വകഭേദങ്ങളെ തടയാൻ പ്രാപ്തമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 

ഓക്സ്ഫോർഡിന്റെ നോൺ ക്ലിനിക്കൽ പഠനത്തെ ആസ്ട്രസെനക സ്വാഗതം  ചെയ്തു. വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ വിശകലനങ്ങൾ പുതിയ വകഭേദങ്ങൾക്ക് എതിരായ പോരാട്ടത്തിൽ ആത്മവിശ്വാസം നൽകുന്നതാണെന്ന് അസ്ട്രസെനെക എക്സിക്യൂട്ടീവ് മെനെ പംഗലോസ് പ്രസ്താവനയിൽ വ്യക്തമാക്കി.വൈറസിന്റെ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപകമാവുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

കൊറോണ വൈറസിന്റെ  ഡെൽറ്റ പ്ലസ് വേരിയന്റുകൾ  രാജ്യത്ത് ഇതുവരെ 40 പേരിൽ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലാണ് വൈറസിന്റെ ഡൽറ്റാ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തത്. ഡൽറ്റാ പ്ലസ് വകഭേദത്തിന് പകരാനുള്ള കഴിവ്  കൂടുതലാണെന്നും ശരീരത്തിലെ മോണോക്ലോണൽ ആന്റിബോഡിയെ പ്രതികൂലമായി ബാധിക്കുമെന്നും  ഇൻസാകോഗിന്റെ പഠനത്തിൽ വ്യക്തമായതായി  കേന്ദ്ര ആരോഗ്യ മന്ത്രാലയം  അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ച്  ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി‌എസ്‌ഐആർ) എന്നിവക്ക് കീഴിലെ  28 ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻ‌സാക്കോഗ്. 

മഹാരാഷ്ട്രയിൽ  21 പേരിലാണ് പുതിയ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.  മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 100 സാമ്പിളുകളിൽ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്.  ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ജാൽഗണിൽ ഏഴു കേസുകളും രത്നഗിരിയിൽ ഒമ്പതും  മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കും. ഇവരുടെ ജീവിത പശ്ചാത്തലവും പരിശോധിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ് ഡെൽറ്റ പ്ലസ്. ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ലസ്. മാർച്ചിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More