വാക്സിൻ നിറക്കാതെ ഒഴിഞ്ഞ സിറിഞ്ച് കുത്തിവെച്ചുള്ള ബീഹാറിലെ കൊവിഡ് വാക്സിനേഷൻ വിവാദമാകുന്നു. ബീഹാറിലെ ഛപ്രയിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് സംഭവം. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. വാക്സിൻ എടുക്കുമ്പോൾ തന്റെ സൃഹൃത്തിന്റെ പ്രതികരണം അറിയാനായാണ് പ്രദേശവാസി കുത്തിവെപ്പ് മൊബൈലിൽ പകർത്തിയത്.
പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സിറിഞ്ചിൽ വാക്സിൻ നിറച്ചില്ലെന്ന് മനസിലായത്. കവറിൽ നിന്ന് പുറത്തെടുത്ത് ഒഴിഞ്ഞ സിറഞ്ച് ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു. വാക്സിനില്ലാതെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ബീഹാർ മോഡൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദൃശ്യം പരിശോധിച്ച സുഹൃത്ത് പറഞ്ഞപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്ന് കുത്തിവെപ്പ് സ്വീകരിച്ചയാൾ പറഞ്ഞു. പിന്നീട് വാക്സിനേഷൻ കേന്ദ്രത്തിലെത്തി ഈ വിവരം അറിയിച്ചെന്നും ഇയാൾ പറഞ്ഞു. വീണ്ടും കുത്തിവെപ്പ് എടുക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം ഇയാൾ സ്വീകരിച്ചില്ല. സംഭവം വിവാദമായതോടെ കുത്തിവെപ്പ് എടുത്ത നഴ്സിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായി ബീഹാർ ആരോഗ്യ വകുപ്പ് അറിയിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ള 10 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചതായാണ് ബീഹാർ സർക്കാറിന്റെ അവകാശവാദം.