തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങളെ സിപിഎമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതുകൊണ്ടാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് സിപിഎം കൂട്ട് നില്‍കുന്നത്. ഈ വിഭാഗത്തെ പിന്തുണക്കേണ്ട സാഹചര്യമാണ് സിപിഎമ്മിന് നിലവിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്വർണക്കടത്ത് സംഘങ്ങളെ സി.പി.എം രാഷ്ട്രീയമായി ഉപയോഗിച്ചു. അതിനാല്‍, അവര്‍ക്ക് പിന്തുണ നൽകിയില്ലെങ്കിൽ പല രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്ന് സി.പി.എം ഭയപ്പെടുന്നു. കൊടകര, മുട്ടിൽ, സ്വർണക്കടത്ത് എന്നീ കേസുകൾ ഒത്തുതീർക്കുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.ഇതോടൊപ്പം സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറിയുണ്ടായുണ്ടായിട്ടുണ്ട്. ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഢാലോചനയാണ് നടക്കുന്നത്. അതിനാല്‍ ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവിധ വകുപ്പുകളെ ഏകോപിച്ച് സംവിധാനം ഉണ്ടാക്കി സർക്കാർ കൃത്യമായ കണക്കുകൾ പുറത്ത് വിടണം. കേന്ദ്രം സഹായധനം പ്രഖ്യാപിച്ച ശേഷം കണക്കുകൾ തിരുത്തിയാൽ അതിൽ കേന്ദ്ര സർക്കാർ ആക്ഷേപം ഉന്നയിക്കാനിടയുണ്ട്. അതിനാൽ ഒരുമാസത്തിനുള്ളിൽ സർക്കാർ യഥാർത്ഥ മരണക്കണക്ക് തയ്യാറാകണം. സർക്കാർ പരിശോധനയ്ക്ക് തയ്യാറല്ലെങ്കിൽ പ്രതിപക്ഷം ആ ജോലി ചെയ്യുമെന്നും വി.ഡി സതീശൻ പറഞ്ഞു.