ക്വാറൻറൈനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളുമായി വയനാട് ജില്ലാ ഭരണകൂടം

ക്വാറൻറൈനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും വിതരണം ചെയ്യുന്നതിനുള്ള നൂതനമായ പദ്ധതിയുമായി വയനാട് ജില്ലാ ഭരണകൂടം. നേരത്തെ കൊറോണ വൈറസിനെ കുറിച്ച് ഒന്നിലധികം ഭാഷകളിലുള്ള ഒന്നിലധികം ലഘുലേഖകൾ വിതരണം ചെയ്തും വയനാട് ജില്ലാ ഭരണകൂടം മാതൃകയായിരുന്നു. സമൂഹം മുഴുവൻ അവരോടൊപ്പമുണ്ടെന്ന മാനവികമായ സന്ദേശം അയക്കാനാണ് ഇത്തരം പദ്ധതികള്‍ പെട്ടെന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല പറയുന്നു. 

'ഡൊണേറ്റ് എ ബുക്ക്' എന്ന ഒരു സ്കീമാണ് ജില്ലാ ഭരണകൂടം ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ആർക്കും വയനാട്ടിലെ പഞ്ചായത്തുകൾക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും സംഭാവന ചെയ്യാം. പഞ്ചായത്തുകളാണ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുക. പദ്ധതിക്ക് ജില്ലയിലുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പഞ്ചായത്ത് വൃത്തങ്ങൾ പറയുന്നു. 'വിശ്രമവും വായനയും' എന്ന ആശയം ഐസൊലേഷനില്‍ കഴിയുന്നവരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ടുതന്നെ ജില്ലാ ഭരണകൂടം കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ ലഘുലേഖകള്‍ ജർമ്മൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ മൂന്ന് വിദേശ ഭാഷകളില്‍ ലഭ്യമാക്കിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലിക്കും മറ്റുമായി എത്തിയിട്ടുള്ളവര്‍ക്ക് വേണ്ടി ആറ് ഇന്ത്യൻ ഭാഷകളിലും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More