കൊളംബിയ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രസീല്‍ - അര്‍ജന്‍റീന ഫൈനലിന് കളമൊരുങ്ങി. സെമി ഫൈനലില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലെത്തിയത്. 3-2നായിരുന്നു ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയത്.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു ആദ്യ പകുതി കളി നീങ്ങിയത്. പിന്നീട് രണ്ട് ടീമുകളും ഗോളുകള്‍ക്കായി പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അവസാനം കളി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ രക്ഷിച്ചത് ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ ഗംഭീര സേവുകളായിരുന്നു. മൂന്ന് കൊളംബിയന്‍ താരങ്ങളുടെ ഷോട്ടുകള്‍ തടുത്തുകൊണ്ട് മാര്‍ട്ടിനസ് അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചു.
രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച് പെറു ഉയർത്തിയ വെല്ലുവിളി മറികടന്ന് ആതിഥേയരും നിലവിലെ ചാംപ്യൻമാരുമാരുമായ ബ്രസീൽ ഫൈനലിലെത്തിയത്. ആദ്യ പകുതിയിൽ ലൂക്കാസ് പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ പെറുവിനെ വീഴ്ത്തിയത്. സൂപ്പർതാരം നെയ്മറിന്റെ പാസിൽനിന്ന് 35–ാം മിനിറ്റിലാണ് പക്വേറ്റ ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ ചിലെയെ മറികടന്നത്.