കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ആശങ്കയുയര്‍ത്തുന്നുവെന്ന് ഹൈക്കോടതി. ചൊവ്വാഴ്ചക്കകം സർക്കാർ വിശദീകരണം നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. കൊവിഡ് കാലത്ത് ഇത്തരം നിലപാടുകള്‍ അംഗീകാരിക്കാന്‍ സാധിക്കില്ല. ഫോട്ടോകളും, വീഡിയോകളും പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ ഇടപെടല്‍.
അതേസമയം, ബവ്റിജസ് ഔട്ട്‌ലെറ്റുകളിൽ സാമൂഹ്യ അകലം പാലിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായപ്പോള്‍ ഏപ്രില്‍ 26-നാണ് സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് ജൂണില്‍ മദ്യശാലകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. തിരക്ക് ഒഴിവാക്കാനായി മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനക്കാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. എന്നാല്‍ ആപ്പിന്‍റെ ചില പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നേരിട്ടുള്ള വില്‍പ്പന ആരംഭിച്ചത്.