നാളെ വിശ്വാസം തെളിയിക്കണം - കമല്‍നാഥിനോട്‌ സുപ്രീം കോടതി

ഭോപ്പാല്‍ : നാളെ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട്‌ സുപ്രീം കോടതി. നാളെ (വെള്ളി) വൈകീട്ട് 5 - മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച പ്രകൃയകള്‍ മധ്യപ്രദേശ് നിയമസഭ പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പൃഥ്വിരാജ് ചൌഹാന്‍റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശത്തോടെ പ്രതിസന്ധി തുടരുന്ന മധ്യപ്രദേശില്‍ 22 എംഎല്‍എമാരേയാണ്  ബംഗുലുരുവിലുള്ള റിസോട്ടില്‍ താമസിപ്പിച്ചിരുന്നത്. ജ്യോതിരാദിത്യയുടെ പക്ഷത്തുള്ളവരെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെ ബംഗുലുരുവിലേക്ക്  മാറ്റിയത്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിനു 120 -ഉം ബിജെപിക്ക് 107-ഉം എംഎല്‍എമാരാണ് ഉള്ളത്. സര്‍ക്കാരിന് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 116- എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജി കത്ത് നല്‍കിയ 22   എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ വിമത എംഎല്‍എമാരില്‍ പലരും സിന്ധ്യയില്‍ നിന്ന് അകന്നതായി വാര്‍ത്തകളുണ്ട്. 





Contact the author

national desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 22 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 23 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More