ഐ സി സി ഫുള്‍ മെംബര്‍ഷിപ്പ് ഉള്ള ഒരു രാജ്യത്തിന്‍റ വനിതാ ക്രിക്കറ്റ് ടീമിനെ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുപ്പിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ഉത്തരവാദിത്വം ഐ സി സിയ്ക്കുണ്ടെന്നും താലിബാന്‍റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ സി സി വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രിക്കറ്റില്‍ മാത്രമാണ് പ്രതീക്ഷയെന്നും അഫ്ഗാനിസ്ഥാനെ ബഹിഷ്കരിച്ച ഓസ്ട്രേലിയയിലെ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ കളിക്കില്ലെന്നും റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അഫ്ഗാന്‍ ടീമിന്റെ ക്യാപ്റ്റനായ റാഷിദ് ബിഗ് ബാഷിൽ അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ താരമാണ്.
താലിബാന് ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ത്രീകളെ എല്ലാ മേഖലകളിലും നിന്നും മായിച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. പുരുഷന്മാരോടൊപ്പം സ്ത്രീകളെയും പരിഗണിക്കണം - പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് അന്യ സ്ത്രീകളെ നോക്കാന്‍ പാടില്ല. എന്നാല്‍ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഈ നിയമത്തിന് എതിരാണ്. ബൊമ്മകളെ കടകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍ നിയമത്തിന്‍റെ ആദ്യപടിയെന്നോണം ബൊമ്മകളുടെ തല മാത്രം നീക്കം ചെയ്താല്‍ മതിയെന്നാണ് ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സ്ത്രീകള്‍ സിനിമകളിലോ നാടകങ്ങളിലോ അഭിനയിക്കാന്‍ പാടില്ല. ശരിയ തത്വങ്ങള്‍, ഇസ്ലാമിക നിയമം, അഫ്ഗാന്‍ മൂല്യങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമായ സിനിമകളുടെ നിരോധനം
താലിബാന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ നിറങ്ങളുളള വസ്ത്രങ്ങളും അഫ്ഗാനിസ്ഥാന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്
രാജ്യത്ത് താലിബാന്‍ സര്‍ക്കാര്‍ വൈകാതെ അധികാരമേല്‍ക്കും. പാഞ്ചഷീര്‍ താഴ്വര താലിബാന്‍ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവര്‍ രാജ്യദ്രോഹികളാണ്. കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ മുന്നേറ്റം നടത്തുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഗനി ആരോപിക്കുന്നുണ്ട്.
അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി.
അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.
അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുപിന്നാലെ താലിബാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കാബൂളില്‍ ടോളോ ന്യൂസ് റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആക്രമിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു.
കാബൂള്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം താലിബാന്റെ സായുധ ശത്രു എന്ന് വിശേഷിപ്പിക്കാവുന്ന ഐ എസ് ഖൊറാസന്‍ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തില്‍ ചാവേറാക്രമണം നടന്നത്. സ്ഫോടനത്തില്‍ 169 അഫ്ഗാന്‍ പൌരന്‍മാര്‍ക്കും 11 യുഎസ് സൈനികര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്
''മറക്കില്ല പൊറുക്കില്ല, ശക്തമായ തിരിച്ചടി നല്‍കും, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും"- വിതുമ്പിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്.
ആറുവര്‍ഷം മുന്‍പ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ രൂപീകരിക്കപ്പെട്ട ഐഎസ്-കെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് തങ്ങളുടെ ജന്മസ്ഥലം വിട്ട് അണ്ടര്‍ ഗ്രൌണ്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്
കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല ദൌത്യം പൂര്‍ത്തീകരിക്കും ബൈഡന്‍ പറഞ്ഞു
. രാജ്യത്തെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയോര്‍ത്ത് ആശങ്കയുണ്ട്. താലിബാന്‍ രാജ്യത്ത് തുല്യതയും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ച താജിക്കിസ്ഥാന്‍ പ്രസിഡന്‍റ് സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുന്ന സര്‍ക്കാര്‍ അഫ്ഗാനില്‍ ഉണ്ടാകാണം.
തുടക്കത്തില്‍ മികച്ച രീതിയില്‍ ജീവിച്ചെങ്കിലും കയ്യിലെ പണം തീര്‍ന്നതോടെ ജീവിതം പ്രതിസന്ധിയിലായി. ഇതോടെയാണ് ഡെലിവെറി ബോയ് ആയി ജോലി ചെയ്യാനാരംഭിച്ചതെന്ന് അദ്ദേഹം സ്‌കൈ ന്യൂസിനോട് പറഞ്ഞു.
അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കൂടുതല്‍ അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചതിനു ശേഷം ഏകദേശം മുക്കാല്‍ ലക്ഷത്തോളം സൈനികരെ ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താലിബാന്‍ നേതൃത്വം അമേരിക്കക്ക് അന്ത്യശാസനം നല്‍കിയത്.
മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്തുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടങ്ങിയവ അനുവദിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.
താലിബാനുമായി സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം അഫ്ഗാന്‍ സര്‍ക്കാര്‍ പാക് പൌരന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഗായിക ആര്യാന സെയ്ദ് പറഞ്ഞു. താലിബാന്‍കാര്‍ക്ക് പരിശീലനവും യഥാസമയം നിര്‍ദ്ദേശങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണ്. ഇനിയെങ്കിലും അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നിര്‍ത്താന്‍ പാകിസ്ഥാന്‍ തയാറാകണം
താലിബാന് കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂസിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.
സംഭവിച്ച തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊളളുകയും സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടുമൊരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതിന് ജനം സാക്ഷ്യം വഹിക്കേണ്ടിവന്നേനേ എന്നും അഷ്‌റഫ് ഗനി പറഞ്ഞു.
'അഫ്ഗാന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ മരണം, രാജി, മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടല്‍ എന്നിവയിലേതെങ്കിലും സംഭവിച്ചാല്‍ വൈസ് പ്രസിഡന്റിനായിരിക്കും താല്‍ക്കാലിക ചുമതല
സ്ത്രീകള്‍ പാദം കാണുന്ന തരത്തിലുള്ള ചെരിപ്പ് ധരിക്കരുത്. കൂടെ പുരുഷന്മാരില്ലാതെ മാര്‍ക്കറ്റുകളിലേക്ക് വരരുത്. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തണം തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ താലിബാന്‍ ഇതിനകം കൊണ്ടുവന്നുകഴിഞ്ഞു.
അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദീനുകള്‍ക്കും ഇന്ന് മഹത്തായ ദിവസമാണ്. ഇരുപത് വര്‍ഷത്തെ അവരുടെ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചിരിക്കുകയാണ് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു.
ബലപ്രയോഗത്തിലൂടെ അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തിലുളള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. ജനങ്ങളുടെ ജീവനും സമ്പത്തിനും അപകടമുണ്ടാകില്ല,
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അവിവാഹിതരായ സ്ത്രീകളെയാണ് താലിബാന്‍ തീവ്രവാദികള്‍ ബലമായി വിവാഹം കഴിപ്പിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
താലിബാന്റെ ഭരണത്തിനുകീഴില്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഭയപ്പെടേണ്ടതില്ലെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത് എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിനുവിപരീതമാണ് എന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനിസ്ഥാനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ മതപണ്ഡിതന്മാര്‍ അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ പരിക്കേറ്റവര്‍ക്കായി രക്ത ദാനം ചെയ്ത് അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം സെപ്റ്റംബറോട് കൂടെ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണമായും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിറകെ തീർത്തും ആശ്വാസപരമല്ലാത്ത വാർത്തകളാണ് അവിടെ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
കാബൂള്‍ ദഷ്ട്-ഇ-ബര്‍ച്ചിയിലെ സയ്ദ്-ഷുഹദാ-സ്കൂളുകളിലാണ് സ്ഫോടനം നടന്നത്. സ്കൂളില്‍ 3 ഷിഫ്ടുകളായാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളുടെ ക്ലാസ്സ് നടക്കുന്ന രണ്ടാമത്തെ ഷിഫ്ടിലാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടികളുടെ പുസ്തകങ്ങളും,
അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിലുള്ള താലിബാന് കീഴിലാണ് (എക്യുഐഎസ്) ഈ തീവ്രവാദ സംഘം പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ക്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാമത്തെ റിപ്പോർട്ട് വ്യക്തമാക്കി.