മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാഷ്ട്രീയ കേരളം ഒന്നടങ്കം പ്രിയ സഖാവിനെ അന്തിമ യാത്രക്കായി കാനത്ത് എത്തിച്ചേർന്നു. വളരെ ഹൃദയസ്പര്‍ശിയായ രംഗങ്ങളാണ് കാനത്തെ വീട്ടുവളപ്പ് സാക്ഷ്യം വഹിച്ചത്.പോലീസ് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
ഇന്നലെ (വെളളിയാഴ്ച്ച) വൈകുന്നേരം അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. പ്രമേഹ രോഗത്തെ തുടര്‍ന്നുണ്ടായ വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ അടുത്തിടെ അദ്ദേഹത്തിന്റെ കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നുതന്നെ മത്സരിക്കണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. ഇക്കാര്യം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറി നില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം. മത്സരത്തില്‍ നിന്ന് സി പി ഐ മാറി നില്‍ക്കണം'- ബെന്നി ബെഹനാന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഉണ്ടായ സഹതാപ തരംഗം ശക്തമായതിനാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. പിന്നീട് പ്രചാരണം മുറുകിയതോടെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
സി പി എം മൂന്നു തവണ വിജയിച്ച ചിക്കബെല്ലാപ്പുര്‍ ബാഗെപ്പള്ളി, സംവരണ മണ്ഡലമായ കല്‍ബുര്‍ഗി റൂറല്‍, ബംഗളുരുവിനു സമീപമുള്ള കെ ആര്‍ പുര, കൊലാറിലെ കെ ജി എഫ് എന്നീ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരളത്തിൻ്റെ പിണറായി വിജയനും ചേർന്ന് സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ തുടക്കം കുറിച്ച ചടങ്ങു വീക്ഷിക്കാൻ ആയിരങ്ങളാണ് വൈക്കം കായൽ തീരത്തേക്ക് ഒഴുകി വന്നത്. ഈ ആഘോഷച്ചടങ്ങുകൾ
പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ പ്രഖ്യാപിത സംഘപരിവാർ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യപ്രതിഭകളുടെ പേരും പടവും പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഉള്ള പ്രശസ്ത കവി പ്രഭാവർമ്മ തനിക്ക് ആ പരിപാടിയുമായി ഒരു ബന്ധവുമില്ല എന്ന് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
വീരഭദ്രം നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഖ്യം സംബന്ധിച്ച് പാർട്ടികൾ തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സി.പി.ഐ നേതൃത്വം അറിയിച്ചു. മോദി വിരുദ്ധ അജണ്ടയുടെ ഭാഗമായി സഖ്യത്തിൽ തുടരണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് സിപിഐ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്
ബിജു പ്രഭാകറിന്‍റെത് അച്ചടക്ക ലംഘനമാണെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയാണ് ബിജു പ്രഭാകര്‍ പിന്തുണയ്ക്കുന്നതെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തന്നെ തെരഞ്ഞെടുത്തു. ഡി രാജക്കെതിരെ കേരളഘടകം കടുത്ത വിമര്‍ശനം ഉന്നയിച്ചെങ്കിലും നേതൃമാറ്റം ഉണ്ടാകാനിടയില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്. ദേശിയ നേതൃത്വം അലസത കാണിക്കുന്നുവെന്നാണ് ഡി രാജക്കെതിരായ പി രാജീവിന്‍റെ വിമര്‍ശനം
ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സി പി ഐ യുടെ സഖാക്കൾ എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
സിപിഎമ്മിന് പിന്നാലെയാണ് സിപിഐയിലും പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനമായത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാടിനെതിരെ സി ദിവാകരന്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദിക്കണമെന്നായിരുന്നു സി ദിവാകരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രനേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചതോടെ സി ദിവാകരന്‍ തന്‍റെ നിലപാട് മയപ്പെടുത്തുകയായിരുന്നു.
പൊതുസമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഡി രാജ തയ്യാറായിട്ടില്ല. എന്നാല്‍ സമ്മേളനങ്ങള്‍ തലേദിവസവും പിറ്റേദിവസവുമായി നടക്കുന്നതിനാലാണ് ദേശിയ ജനറല്‍ സെക്രട്ടറിയെ ക്ഷണിക്കാതിരുന്നതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയും നിയമവും പരിരക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു.
പ്രതിപക്ഷ സര്‍ക്കാരുകളുടെ ഭരണത്തെ ബുദ്ധിമുട്ടിലാക്കുകയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുമാണ് ഇപ്പോള്‍ പല ഗവര്‍ണര്‍മാരും ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സി പി ഐ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണംമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഒരു സ്ത്രീയെന്ന നിലയിൽ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാൽ എന്നെ അപമാനിക്കുവാൻ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറും' - ഇ എസ് ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഈ സമയം ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകുമെന്ന് തോന്നിയപ്പോഴാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ
സി പി ഐയുടെ കയ്യിലുണ്ടായിരുന്ന സുപ്രധാന വകുപ്പുകൾ രണ്ടാം പിണറായി സർക്കാരിലെത്തിയപ്പോൾ സിപിഎം പിടിച്ചെടുക്കുകയും എൽഡിഎഫ് മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് നൽകുകയും ചെയ്തു എന്നും പുതിയ വകുപ്പുകൾ ചോദിച്ചുവാങ്ങാൻ സി പി ഐയ്ക്ക് സാധിച്ചില്ലെന്നും വിമർശനമുണ്ടായി
സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവത്തനവും കണക്കിലെടുത്താണ് നല്ലകണ്ണിന് പുരസ്ക്കാരം നല്‍കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് കൈപ്പറ്റിയ ഉടൻ തന്നെ നല്ലകണ്ണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരസ്ക്കാര തുക കൈമാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആര്‍ നല്ലകണ്ണിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പുനസംഘടിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. രാഹുല്‍ഗാന്ധി കേരളത്തില്‍ ഇനിയും മത്സരിച്ചാല്‍ അത് പ്രതിപക്ഷ ഐക്യത്തെ തടസപ്പെടുത്തുന്ന പ്രധാനഘടകമാകുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ പറഞ്ഞത്. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിച്ച് വേണം പ്രതികരണം നടത്താനെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി വാറങ്കലിലെ മട്ടേവാഡയിൽ നിമ്മയ്യ കുളത്തിന് സമീപം സർക്കാർ ഭൂമി പിടിച്ചെടുത്ത് കുടിലുകൾ കെട്ടിയാണ് പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചത്.
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പ് ചുവരെഴുത്ത് നടന്നത് സിപിഎം അറിഞ്ഞുകൊണ്ടായിരിക്കില്ലെന്നും പി രാജു ട്വന്‍റി ഫോറിനോട് പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കാന്‍ ഇത്തവണ ഇടതുപക്ഷത്തിന് സാധിക്കും. അരുണ്‍ കുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണ്. ചിലരുടെ വിലയിരുത്തലുകള്‍ പോലെ ഏതെങ്കിലും കമ്മ്യൂണിറ്റിക്ക് വലിയ മുന്‍തൂക്കമുള്ള സ്ഥലമല്ല തൃക്കാകരയെന്നും പി രാജു പറഞ്ഞു.
സിപിഐയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പൊലീസ് നടപടി സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി. ഇത്തരം രീതികളിലൂടെ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് വ്യക്തമാക്കി. നിര്‍ത്തിവെച്ച കെ റെയില്‍ ക
എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും. ആര്‍ എസ് പി പുനര്‍വിചിന്തനം ചെയ്യണം. എൽഡിഎഫ് നയങ്ങൾ
നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞതാകാമെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു
നിയമസഭയിലെ വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി.
ഓര്‍ഡിനന്‍സ് പുതുക്കുന്നത് സാങ്കേതികമായിട്ടാണെന്നും ഭേദഗതി ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാബിനറ്റ് മീറ്റിംഗില്‍ പുതിയ തീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനോട് സി പി ഐ മന്ത്രിമാരും
എ എ റഹീമിനും പി സന്തോഷ് കുമാറിനും അവസരങ്ങള്‍ കൊടുക്കുമ്പോള്‍ ഇടതുപക്ഷം പുതിയ കാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അതിവേഗം തീരുമാനങ്ങളെടുക്കുമ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പും ജാഗ്രതയും അണികള്‍ക്ക് ബോധ്യമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ജെഡി, എന്‍സിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളാണ് സീറ്റില്‍ അവകാശം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ച!ര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേ!ര്‍ത്തു.
വ്യവസായം വളരാൻ തൊഴിലാളി സംഘടനകൾ തെറ്റു തിരുത്തണമെന്ന ആഹ്വാനവും സ്വകാര്യ, വിദേശ മൂലധന നിക്ഷേപത്തെ സ്വാഗതം ചെയ്യുന്ന നിർദേശങ്ങളും ഉള്ള മുഖ്യമന്ത്രിയുടെ നയരേഖ ഇന്ന് ചർച്ച ചെയ്യും. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം.
പുട്ടിൻ പഴയ കെ ജി ബി തലവനാണ്. അദ്ദേഹം തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ഞാൻ എന്തുകൊണ്ട് അമേരിക്കയെക്കുറിച്ച് പറയുന്നില്ല. അമേരിക്ക പണ്ടേ ചോരക്കൊതിയുടെ, സാമ്രാജ്യത്ത മേൽക്കോയിമയുടെ രാഷ്ട്രമാണ്. അവിടെ നിന്നും നീതി ആരും പ്രതീക്ഷിക്കുന്നില്ല. - പി ബാലചന്ദ്രന്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ സംഘടന നടപടി സ്വീകരിക്കാമെന്നാണ് ഉഭയകക്ഷി യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐ ചൊടുപ്പിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശങ്ങളിലേക്ക് ഗവര്‍ണര്‍ കൈകടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും
'നിയമസഭാ സമ്മേളനം നടക്കാന്‍ ഇനിയും ഒരു മാസം സമയമുണ്ട്. ഇത് ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും അതില്‍ അഭിപ്രായം പറയാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം അനാവശ്യമായ വിവാദമാണ് സൃഷിക്കുന്നത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന ഇല്ലാതെയാണ് ലോകായുക്തയുടെ അധികാരപരിധി കുറച്ചിരിക്കുന്നത് എന്നത് വസ്തുതയാണ്'
സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സാമൂഹിക മധ്യങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും ഭരണത്തുടര്‍ച്ചയേയും നേതാക്കളെയും നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനിടയിലും വലിയ അസംതൃപ്തിക്ക് കാരണമായിരുന്നു.
ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്. നീതിയുടെ പ്രശ്നങ്ങൾ ആയാലും,
'ഗവര്‍ണര്‍ പദവി തന്നെ ആര്‍ഭാടമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. കാര്‍ഷിക നിയമത്തെയും, പൗരത്വ നിയമത്തെയും അനുകൂലിച്ച ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. മാധ്യമ ശ്രദ്ധ നേടുന്നതിന്‍റെ ഭാഗമായാണ് ഗവര്‍ണറിന്‍റെ പുതിയ ആരോപണം. സര്‍ക്കാരിനോട് ആശയവിനിമയം നടത്തുമ്പോള്‍ അതിനൊരു സ്വകാര്യത സൂക്ഷിക്കേണ്ടത് ആവശ്യമാണ്' - കാനം രാജേന്ദ്രന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ ആശങ്കള്‍ അറിയിക്കുന്നതിനായി 2020 ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അയച്ചപ്പോള്‍ അത് തിരിച്ചയച്ചുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഗവര്‍ണര്‍ പ്രകടിപ്പിച്ചിരുന്നു.
അതേസമയം, കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകള്‍ അവഗണിക്കരുതെന്ന നിലപാടാണ് സി പി ഐ സ്വീകരിച്ചിരിക്കുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെ ബിജെപിയും യുഡിഎഫും ഉയര്‍ത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോഴാണ്
കഴിഞ്ഞ ദിവസം പുറത്ത് വന്ന 'സ്മാര്‍ട്ട് പൊലീസ് ഇന്‍ഡക്‌സി‘നെ ഉദ്ധരിച്ചാണ് സി പി ഐ ലേഖനം എഴുതിയിരിക്കുന്നത്. കേരള പൊലീസ് രാജ്യത്തെ നാലാമത്തെ മികച്ച പൊലീസ് സേനയായി വിലയിരുത്തിയ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും വരുന്ന വീഴ്ചകള്‍ വളരെ ഗുരുതരമായി കാണേണ്ടതാണ്.
കഴിഞ്ഞ ദിവസമാണ് ബി എസ് എഫിന്‍റെ അധികാരപരിധിയുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍ക്കാരുകള്‍ രംഗത്തിയിരുന്നു. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ആരോപണം
സിപിഎം സമ്മേളനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കത്തിലായിരുന്നു സിപിഎമ്മിന്‍റെ വിവാദപരാമര്‍ശമുണ്ടായിരുന്നത്. പ്രഫഷനൽ കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളുണ്ടെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ഇത്തരം പരാമര്‍ശത്തിനിടയാക്കിയ സാഹചര്യമാറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ശഹീദ് ഇ അസം ഭഗത് സിംഗ് പാര്‍ക്കിലെത്തി സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എ ഐ സി സി ആസ്ഥാനത്തെത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്
മൊബൈല്‍ ഫോണിലൂടെ എല്ലാ കാര്യങ്ങളും സംസരിക്കരുത്. പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധവേണം. അതോടൊപ്പം, ഫോണ്‍ വഴി പരാതികള്‍ സ്വീകരിക്കേണ്ടതില്ല. ഫോണ്‍ വഴി നല്‍കുന്ന പരാതികള്‍ എഴുതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണം. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിക്കുവാന്‍ ശ്രമിക്കുക.
കഴിഞ്ഞ ദിവസം, എട്ട് സിപിഎം ഓഫീസുകൾ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതില്‍ മൂന്നെണ്ണം കത്തിക്കുകയും ചെയ്തു. ആ ഓഫീസുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും ആക്രമിക്കപ്പെട്ടു. പാര്‍ട്ടിയുടെ പത്ത് സഖാക്കള്‍ക്ക് പരിക്കേല്‍ക്കും ചെയ്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. താന്‍ പാര്‍ട്ടിക്കെതിരായോ, പാര്‍ട്ടി മാനദണ്ഡങ്ങള്‍ക്കെതിരായോ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടതെന്നും ആനി രാജ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആനി രാജ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ രണ്ട് തവണ അധികാരത്തിലെത്തിയപ്പോഴും സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.
കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആനി രാജ ആരോപിച്ചത്. സര്‍ക്കാര്‍ നയത്തിനെതിരെ ഈ വിഭാഗം പ്രവര്‍ത്തിക്കുകയാണെന്നും ആനി രാജ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവവും,
പിണറായി സര്‍ക്കാര്‍ രണ്ട് തവണ അധികാരത്തിലെത്തിയപ്പോഴും സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവാന്‍ ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി തള്ളി സിപിഎമ്മും, സിപിഐയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വോഷണമെന്ന പേരില്‍ നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സര്‍ക്കാരിന്‍റെ മേല്‍ കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എന്നും നേതാക്കള്‍ പറഞ്ഞു.
രാമനാട്ടുകര സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സിപിഎം മുഖപത്രം വിമര്‍ശനം ഉന്നയിച്ചത്. കളളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കള്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കുറച്ച്കാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.
പിണറായി വിജയൻ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാകും. ഒല്ലൂരിൽ നിന്ന് ജയിച്ച കെ രാജൻ, ചേർത്തല എംഎൽഎ പി പ്രസാദ് എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചു. ജെ ചിഞ്ചുറാണി, ജിആർ അനിൽകുമാർ എന്നവരെയും മന്ത്രിമാരാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു.
പിഐ ഇക്കുറി 25 സീറ്റിലാണ് മത്സരിക്കുന്നത്. നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.
നിലവിൽ സിപിഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്. ഡിസംബറില്‍ പാട്നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
1920 ഒക്ടോബർ 17 നാണു താഷ്‌കെന്റ് നഗരത്തിൽ വെച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നു സിപിഎം വാദിക്കുമ്പോള്‍ 1925 ഡിസംബര്‍ 26-ല്‍ കാണ്‍പൂരില്‍ വെച്ചാണ് പിറവിയെന്നു സിപിഐയും വാദിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് 1925 ഡിസംബര്‍ അവസാനം കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം നടന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസറ്റ് ഗ്രൂപ്പുകളും ആശയഗതിക്കാരും സമ്മേളിച്ച ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഒത്തുചേരലായിരുന്നു അത്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ ക്ഷിയായ സിപിഐ രംഗത്ത്. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം.