സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് ജോയിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഏറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ആര്‍ക്കിയോളജി വകുപ്പ് കോഡിനേറ്റര്‍ ഡോ. വിനോദിന്‍റെ മൊഴിയും അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.
അഞ്ചുദിവസങ്ങളായി മാധ്യമങ്ങള്‍ വേട്ടയാടിയത് യാതൊരു തെളിവുമില്ലാതെയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് മുന്നില്‍ ഒരു സംഘടനയെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമമാണ് നടന്നത്.
ബിജെപി സര്‍ക്കാര്‍ നിരന്തരം ഭരണഘടനാപരമായ കീഴ്വഴക്കങ്ങളോട് അനാദരവ് കാണിക്കുകയാണ്. പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തെ ഏറ്റവും മഹത്തായ ജനാധിപത്യ സ്ഥാപനമാണ്. രാഷ്ട്രപതിയാകട്ടെ രാജ്യത്തെ ഓരോ പൌരന്റെയും പ്രതിനിധിയാണ്. രാഷ്ട്രപതിയാണ് പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് എങ്കില്‍ അത് ജനാധിപത്യ മൂല്യങ്ങളോടുള്ള ആത്മാര്‍ഥത ഉറപ്പുവരുത്തലാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിവേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്കൂളുകള്‍ നിര്‍മ്മിച്ചത് എന്നും സ്വാമി വിവേകാനന്ദന്‍ ധരിച്ചിരുന്നത് കാവി നിരത്തിലുള്ള വസ്ത്രമായതിനാലാണ് ഈ നിറം ക്ലാസ് മുറികള്‍ക്ക് നല്‍കുന്നത് എന്നുമാണ് ബിജെപിയുടെ വാദം.
ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല.
സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ( ജന്നത്തുൽ ഫിർദൗസിൽ ) ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയിൽനിന്ന് നേരെ കാമറ പാരഡൈസ് ബാറിലേക്കാണ് പോകുന്നത്. ബാറിലെത്തുമ്പോൾ റഹീം സാഹിബ് ഉത്കണ്ഠപ്പെടുന്നത് “നമ്മളിവിടുന്നെങ്ങാൻ മരിച്ചു പോയാലോ “ എന്നാണ്. ശരിക്കും ഇതൊരു അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഒരേസമയം മുസ്ലിം വിശ്വാസിയുടെയും അല്ലാത്തവരുടെയും പ്രശ്നമാണ്. മദ്യം കുടിക്കാൻ ഉദ്ദേശിക്കാത്തവർ പിന്നെന്തിനു ഭയപ്പെടണം. ദൈവത്തെ മാത്രമാണ് ഭയക്കുന്നതെന്നു പറയുമെങ്കിലും സംഘടനയെയോ, സമൂഹത്തെയോ ആണ് മിക്കവാറും മനുഷ്യർ ഭയക്കുന്നത്