മീഡിയവൺ ടീവിയോട് ആയിരുന്നു ഷിഹാബുദ്ദീന്റെ പ്രതികരണം. നിയമനടപടികളുമായി മുന്‍പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിദയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കേവലം വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളില്‍ 'മകളെ മാപ്പ്' എന്നെഴുതി നമ്മുടെ കടമ തീര്‍ക്കരുതെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു.
രാത്രിയിൽ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ലക്റ്ററുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികർ ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൽ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.