കേന്ദ്രമന്ത്രിയുടെ ഭീഷണിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പറഞ്ഞു.
കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (വ്യാഴാഴ്ച്ച) രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
ആൻജിയോഗ്രാം ടെസ്റ്റിൽ ഗുരുതര പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്നാണ് ഡോക്ടർമാർ അടിയന്തര ബെെപ്പാസ് ശസ്ത്രക്രിയ നിർദേശിച്ചത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കോഴ വാങ്ങിയ കേസിലാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയെ പ്രതിയാക്കാൻ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തെന്ന് ആരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്.
ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ചട്ടങ്ങള്‍ പാലിക്കുമെന്നും ബിബിസി അറിയിച്ചു. ചാനലിനെതിരെ കഴിഞ്ഞ ദിവസം ഇ ഡി കേസ് എടുത്തതിനുപിന്നാലെയാണ് ബിബിസി നിലപാട് അറിയിച്ചത്
കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ടെങ്കിലും കവിത ഹാജരായിരുന്നില്ല. പകരം ബി.ആർ.എസ് ജനറൽ സെക്രട്ടറി സോമഭാരത് കുര് ഇ ഡി ഓഫിസില്‍ എത്തി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ കൈമാറുകയായിരുന്നു.
തൃശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി വരുന്ന സ്വത്തുക്കള്‍, മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍, മൂന്ന് സ്ഥിര നിക്ഷേപങ്ങള്‍, 217 കോടി വരുന്ന ജോയ് ആലൂക്കാസിന്റെ ഇന്ത്യയിലെ ഓഹരികള്‍ എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്.
ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി. അന്വേഷണം. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 8 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മുംബൈയില്‍ നടന്നതാണെന്നാണ് ഇ ഡി ആരോപിക്കുന്നത്. അതിനാല്‍ കേസില്‍ സമന്‍സ് അയക്കാന്‍ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണ അയ്യൂബ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്
2002ലെ ഗുജറാത്ത് കലാപകാലത്ത് അവിടുത്തെ മൂന്ന് പ്രമുഖ മാധ്യമങ്ങൾ ഹിന്ദുവർഗീയ ശക്തികൾക്കായി നിലകൊണ്ടത് എഡിറ്റേഴ്‌സ് ഗിൽഡ് കണ്ടെത്തിയിരുന്നു. സിനിമ ഉൾപ്പെടെയുള്ള മേഖലകളിലും കാവിവൽക്കരണം ശക്തമാണെന്നും എം എ ബേബി പറഞ്ഞു
ജാക്വിലിന് ഫെര്‍ണാണ്ടസിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. നടിയുടെ കയ്യില്‍ പണമുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് രാജ്യം വിടുമെന്നാണ് ഇ ഡി കോടതിയില്‍ വാദിച്ചത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എപ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിക്കുകയും നാളിതുവരെ നൽകിയ എല്ലാ സമൻസുകളിലും ഹാജരാവുകയും ചെയ്തിട്ടുണ്ട്
കേസിലെ മറ്റ് പ്രതികള്‍ ജയിലില്‍ കഴിയുമ്പോള്‍ നടിയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ഇ ഡിയോട് ചോദിച്ചു. അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
കേന്ദ്രസര്‍ക്കാരിനെയും ഇ ഡിയേയും വെല്ലുവിളിച്ച് ഹേമന്ദ് സോറന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെങ്കില്‍ അറസ്റ്റ് ചെയ്യൂ. എന്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നതെന്ന് ഹേമന്ദ് സോറന്‍ ചോദിച്ചു.
ഛത്തീസ്ഗഡിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് ഇ ഡി നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോള്‍ ഇ ഡി ഓഫീസിന് മുന്‍പില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് ഝാര്‍ഖണ്ഡിലെ ജനങ്ങളെ ഇ ഡിയും കേന്ദ്രസര്‍ക്കാരും ഭയപ്പെടുന്നതെന്നും ഹേമന്ദ് സോറന്‍ ചോദിച്ചു.
ബിജെപിക്ക് വേണ്ടിയാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഹേമന്ദ് സോറന് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നയിടങ്ങളിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇ ഡി നോട്ടീസ് അയച്ച് വേട്ടയാടുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന പ്രധാനവിമര്‍ശനം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സംസ്ഥാനത്തെ ഭരണനിര്‍വ്വഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമില്‍നിന്ന് സ്വരൂപിച്ച തുക റാണയുടെ പിതാവിന്റെയും സഹോദരങ്ങളുടെയും പേരിലാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അവര്‍ അത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്നും ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല.
നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ കമ്പനിക്ക് ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരൻ ഡികെ സുരേഷും ഒരു നിശ്ചിത തുക സംഭാവന നൽകിയിരുന്നുവെന്നും ഈ ഇടപാടുകളുടെ വിശദാംശങ്ങൾ അറിയാനാണ് ഡി കെ ശിവകുമാറിനെ വിളിച്ചുവരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പി ടി ഐയോട് പറഞ്ഞു.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം, പണപ്പെരുപ്പം, ഇന്ധനവില വര്‍ധന, ജിഎസ്ടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, മോശം ആരോഗ്യ സൗകര്യങ്ങള്‍, ചെലവേറിയ വിദ്യാഭ്യാസം തുടങ്ങിയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
ടി ആര്‍ പി റേറ്റിംഗിന്‍റെ ഭാഗമായി സര്‍വ്വേ നടത്തുന്ന വീടുകളില്‍ പണം നല്‍കി സ്വാധിനീക്കാന്‍ ശ്രമിച്ചുവെന്നാണ് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. എന്നാല്‍ റിപ്പബ്ലിക്ക് ടീവിയും ആര്‍ ഭാരതും ആളുകള്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ എല്ലാ ചാനലുകളും കാണുന്നവരാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞുവെന്നാണ് ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി എം പിമാര്‍ സി ബി ഐ നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. അന്വേഷണ ഏജന്‍സികളുടെ ഭാഗമല്ല ബിജെപി.
പഴക്കമുള്ള പത്രചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റൗത്തിനെ അറസ്റ്റ് ചെയ്തത്. കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വര്‍ഷയുടെ അക്കൗണ്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 11.15 കോടി രൂപ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ വാദം.
വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയുമായി അടുത്ത ബന്ധമുള്ളവര്‍ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. ഇന്നലെ 14 മണിക്കൂറോളം സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ, സിസോദിയയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇ ഡിയുടെ ഉദ്ദേശം എല്ലാവര്‍ക്കുമറിയം. നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് തുക കൊടുക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് - തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു
കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
സുപ്രീംകോടതിയോട് വളരെയധികം ബഹുമാനമുണ്ട്. ഇ ഡിയുടെ അധികാരവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. രാഷ്ട്രീയമായ പകപോക്കലിന് നിയമ ദുരുപയോഗം നടത്തുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി വിധി ഒരു ആയുധമായി ലഭിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
മുതിര്‍ന്ന നേതാക്കളെപ്പോലും ഒരു നോട്ടീസും നല്‍കാതെയാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും. വിശദീകരണം നല്‍കണമെന്നുപോലും ഇ ഡി കരുതുന്നില്ലെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ജയ്പൂരിൽ ബജറ്റ് പദ്ധതികളുടെ അവലോകന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അശോക് ഗെഹ്ലോട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം, ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും നിയമസഭയിൽ നിന്ന് രാജിവെക്കാതെ തൃണമൂലിലേക്ക് കൂറുമാറി എം എല്‍ എയാണ് കൃഷ്ണ കല്യാണി. ഇതിന് പിന്നാലെ തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ പൊലീസ് രാജാണ്, മോദി ഇവിടുത്തെ രാജാവും' എന്നാണ് അറസ്റ്റിനിടെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കെതിരെയും ആവുന്നത്ര ഉച്ചത്തില്‍ ഇന്ത്യയുടെ ശബ്ദമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇ ഡി നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതൽ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളിൽ സത്യാഗ്രഹം നടത്താൻ പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചതിനാൽ എ.െഎ.സി.സി. ആസ്ഥാനത്ത് സമരം നടത്തുമെന്ന് എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
സ്കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ അഴിമതി നടക്കുന്ന കാലഘട്ടത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതിനാല്‍ അഴിമതിയില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. മന്ത്രിക്കെതിരെ രണ്ട് എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. മന്ത്രിക്കെതിരെ രണ്ട് എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ രൂപികരിക്കപ്പെട്ട ഉന്നതതല സമിതിക്കാണ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്നത്.
സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്
തലസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായ പി ചിദംബരം, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എം പി മാരും ഭാരവാഹികളും പ്രതിഷേധിച്ചത്.
ഇ ഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതില്‍ നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനനുസരിച്ച് അന്വേഷണ ഏജന്‍സികളുടെ സ്വഭാവം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഡിയുടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ വെച്ച് പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കും. അതേസമയം, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ നടത്തിയ പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെവെച്ച് പാര്‍ട്ടി അധ്യക്ഷയെ തന്നെ ബിജെപി വേട്ടയാടുന്നതിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ന് നേതൃതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പ്രതിരോധമാര്‍ഗങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. തിങ്കളാഴ്ച അരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തേണ്ട വിഷയങ്ങളും ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന
കേസുമായി ബന്ധപ്പെട്ട് ഇ ഡിയെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് കെട്ടിച്ചമച്ച കേസാണ്. എങ്കിലും നോട്ടീസ് ലഭിച്ചതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് തനിക്കറിയാം. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്.
നിങ്ങൾ നെഹ്റു കുടുംബത്തിന് നേരേ വേട്ടപ്പട്ടികളെ പോലെ കുരച്ചുചാടിയാലും അവർ നട്ടെല്ല് നിവർത്തി പുഞ്ചിരിയോടെ തന്നെ നിൽക്കും. കാരണം അവരുടെ "മടിയിൽ കനമില്ല" മടിയിൽ സ്വർണ്ണക്കട്ടിയുടെ കനമുള്ളവരൊക്കെ ഭയന്നു വിറച്ച് നൂറു കണക്കിന് പോലീസുകാരുടെ സംരക്ഷണത്തിൽ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന കാലമാണ്
ചോദ്യം ചെയ്ത് ഭയപ്പെടുത്തമെന്ന് ബിജെപി കരുതേണ്ടന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസില്‍ അഞ്ച് തവണയാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താന്‍ ഇ ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി "നോട്ട് ഫോർ പ്രോഫിറ്റ് " (Not for Profit ) വിഭാഗം ആയ കമ്പനി ആണ്. അതായത് ഈ കമ്പനി ഉടമകൾക്ക് ഇതിൽ നിന്ന് ലാഭം എടുക്കാൻ കഴിയില്ല, ഇവർക്ക് ഇത് വിൽക്കാനും കഴിയില്ല എന്നതാണ് നിയമം. ചുരുക്കി പറഞ്ഞാൽ സോണിയയും രാഹുലും പാർട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു.
ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയമാണ് ഇ ഡിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു ബിജെപി പ്രവര്‍ത്തകനയോ നേതാവിനേയോ കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമാണെന്നാണ് ഇ ഡിയെ ഉപയോഗിച്ചുള്ള വേട്ടയാടലില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുക. എന്‍റെ അഭിഭാഷക ജീവിതത്തില്‍ ഒരാളെ ഇത്രയും മണിക്കൂര്‍ നിരന്തരമായി ചോദ്യം ചെയ്യുന്നത് ഞാന്‍ കണ്ടില്ല. ഏഴ് വര്‍ഷമായിട്ടും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യുത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു.
ഇഡിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എ ഐ സി സിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് അനുവദിക്കാത്തതിനാല്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടാതെ ദേശിയ അന്വേഷണ ഏജന്‍സികളെ വെച്ച് ബിജെപി പ്രതികാരം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ എവിടെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? അതിന്‍റെ പകര്‍പ്പ് കാണിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകണം. എഫ് ഐ ആര്‍ ഇല്ലാത്ത പക്ഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ ഇ ഡിക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ചിദംബരം ചോദിച്ചു
ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതിനിടെ സത്യേന്ദർ ജെയിനിന്റെ സ്വത്ത് വകകളും ഇ ഡി കണ്ടുകെട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സത്യേന്ദർ ജെയിന് വേണ്ടി കോടതിയില്‍ ഹാജരായത്. സത്യേന്ദർ ജെയിനെതിരെ ഇ ഡിക്ക് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.
ഇ ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി ഇ ഡിയെ ഉപയോഗിക്കുകയാണെന്നും നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
കാശ്മീരിലെ നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു കേസുകളില്‍പ്പെടുത്തുകയാണ്. മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രി മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുകയാണ്.
2005-ല്‍ ഒരേ ദിവസം വ്യത്യസ്ത അക്കൌണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കര്‍ നേതൃത്വം നല്‍കുന്ന നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 ജൂണ്‍ 18 ന് 5,96,294 രൂപ ലഭിച്ചു. എല്ലാ അക്കൌണ്ടുകളില്‍ നിന്നും ഒരേ തുകയാണ്
റാണ അയൂബ് ഓണ്‍ലൈന്‍വഴി സന്നദ്ധ പ്രവര്‍ത്തനത്തിനായി ശേഖരിച്ച തുക മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റി. ഇതില്‍ നിന്നും 50 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്കാണ് മാറ്റിയത്. പിന്നീട് ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ല. അതേസമയം, പിഎം കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റാണ അയൂബ് 74.50 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും ഇ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കള്ളപ്പണ കേസിലും ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിലുമാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും
പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഇ ഡി ക്ക് മുന്‍പില്‍ കെ എം ഷാജി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക.
വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി
നടന്‍ ഉണ്ണി മുകുന്ദന്‍റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡ് ക്രിപ്റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെടുത്തു.
2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചെത് എങ്കിലും ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിരുന്നു. എന്നാല്‍ ഇ ഡി ഇതിന് അനുവാദം നല്‍കിയിരുന്നില്ല.
മുന്‍പ് മൂന്ന് തവണ നോട്ടീസ് അയച്ചപ്പോഴും ഐശ്വര റായി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക 2016ലാണ് പുറത്ത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഐശ്വര്യയ്ക്ക് നേരത്തെ രണ്ട് തവണയും നോട്ടീസ് അയച്ചത്.
ഞാന്‍ രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്. അപ്പോഴൊന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതിനാലാണ് രാജ്യസഭാ സീറ്റുകള്‍ നിരസിച്ചത്. ആദായ നികുതി വകുപ്പ് ചോദിച്ച എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഞാൻ ചെലവഴിക്കുന്ന ഓരോ പൈസയും ശരിയായ രീതിയിലാണോ ചെലവഴിച്ചതെന്നും
കഴിഞ്ഞ ദിവസമാണ് സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്. താരത്തിന്‍റെ വീട്ടിലും, സ്ഥാപനങ്ങളിലും ഐ ടി വിഭാഗം നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം പറഞ്ഞത്. സോനു നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ
കൂടാതെ, കുഞ്ഞാലിക്കുട്ടിയുടെ മകനോടും ഹൈദരലി ശിഹാബ് തങ്ങളുടെ മകനോടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതൽ നടപടികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പോവാൻ കഴിയുകയുള്ളു. ചന്ദ്രികയിൽ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നതായിരുന്നു പരാതി.
നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.
കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികൾ സർക്കാരിനെ അപകീർത്തിെപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്വർണക്കടത്ത് അന്വേഷിക്കാൻ ഏജൻസികൾക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു
ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ മൊഴിയെടുക്കാൻ ഇ.ഡി വിളിപ്പിക്കുന്നത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി
സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുന്നതിന് വേണ്ടി വിവിധ കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ് ഏറ്റവും അവസാനം സി.എ.ജിയും ശ്രമിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷിക്കുന്നതിന് വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു
ബിലീവേഴ്സ് ചര്‍ച്ചിന് അഞ്ച് വര്‍ഷത്തിനിടെ വിദേശസഹായമായി 6000 കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം
ബിനീഷ് കോടിയേരിയുടെ വസതിയിലെ ഇ.ഡി. റെയ്ഡ് 24 മണിക്കൂര്‍ പിന്നിടുന്നു. അതിനിടെ, ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ഇ.ഡി. സമ്മതം നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കി
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.
സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്