ബിഎസ്പിക്ക് പരമാവധി നാല് സീറ്റ് വരെ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്കും പരമാവധി നാല് സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്കും കോൺഗ്രസിനും 44 ശതമാനം വീതം വോട്ട് വിഹിതമുണ്ടാകുമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ് അയച്ചത്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി നേതാക്കളായ കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട, സുരേഷ് നായിക് എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ നിയോജകമണ്ഡലങ്ങളുള്ളത്. വയനാട്ടിലും മലപ്പുറത്തും വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടക്കും.
മധ്യപ്രദേശിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ , കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ സുനില്‍ ഗോകുലം യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയായി സിദ്ദരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാത്രിയോടെ ബംഗളൂരുവിൽ മടങ്ങിയെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രാത്രി എട്ടിന് കെപിസിസി ഓഫിസിൽ നടന്ന നിയമസഭ കക്ഷി
ഈ വിജയത്തിന് ചുക്കാൻ പിടിച്ച എന്റെ പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോടും, രാജ്യത്തിന്റെ ഹൃദയത്തിലേക്ക് നടന്നു കയറിയ രാഹുൽ ഗാന്ധിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടപ്പെട്ടിരിക്കുന്നു.
ബിജെപിയുടെ ഭരണം ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെ നല്ല ഭാവിക്കായി കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ വിഭാഗം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഡി എം കെ സംഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുമായി ഒരു യോഗത്തിൽ അധ്യക്ഷത വഹിക്കാൻ കോയമ്പത്തൂരിലെത്തിയ കമൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയത്
ഉഡുപ്പിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് രാജ് കാഞ്ചന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് ഭവനിൽ പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം
സീറ്റ് നൽകാൻ തയാറല്ലെങ്കിൽ പാർട്ടി കനത്ത വില നൽകേണ്ടി വരും. തുടർനടപടികൾ തിങ്കളാഴ്ച പ്രഖ്യപിക്കും. എൻ്റെ തീരുമാനങ്ങൾ ബി ജെ പിയെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം ഭരണം കയ്യാളുന്നവർക്കാണ് " - ജഗദീഷ് ഷട്ടർ പറഞ്ഞു.
കഴിഞ്ഞ തവണ സര്‍ക്കാര്‍ രൂപികരണത്തിനായി കൂറുമാറിയെത്തിവര്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. കേന്ദ്ര സമിതി യോഗത്തിന് ശേഷവും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ പട്ടിക തയ്യാറാക്കാന്‍ ബിജെപി
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും പിന്നീട് ഇരുപാര്‍ട്ടികളും സമയവായത്തിലെത്തുകയായിരുന്നു. പുതിയ ഗോത്ര പാർട്ടിയായ 'തിപ്ര മോത' നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
'കുറച്ചുനാളുകളായി ഒരുവിഭാഗം ആളുകള്‍ എനിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പൊതുപരിപാടികളില്‍ സജീവമാകുന്നില്ലെന്നും റാലികള്‍ സംഘടിപ്പിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നുവരുന്നുണ്ട്.
രാജ്യത്തിനുവേണ്ടി ഇത്രയേറെ സഹിച്ച കുടുംബമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണ്. രാഹുല്‍ ഗാന്ധി നടത്തുന്നത് അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമല്ല.
പ്രാദേശിക തലങ്ങളില്‍ നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ച് മുന്‍പോട്ട് പോകാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സര്‍ക്കാറിന് എതിരായി മാറാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയം. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായി അവിടെ നിലനിന്ന ജനവികാരത്തിന് തെളിവാണിതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒരു സ്ത്രീയെങ്കിലും പളളിയില്‍ നിസ്‌കരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇസ്ലാമില്‍ നിസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകള്‍ മുന്നിലേക്ക് വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ വളളിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയില്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ട്രംപിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം സമർപ്പിച്ചുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
അധികാരമേറ്റെടുത്തതിന് പിന്നാലെ സഹോദരനായ നവാസ് ഷെരീഫിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഷെഹബാസ് ഷെരീഫ് ഉത്തരവിട്ടിരുന്നു. ഈദിന് ശേഷം നവാസ് ഷെരീഫ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാകിസ്ഥാനില്‍ തിരിച്ചെത്തുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
താൻ അംഗീകരിച്ച മിക്ക സ്ഥാനാർഥികളും തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോയത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിനാലാണ്. റിപബ്ലിക്കൻ സ്ഥാനാർഥികളാരും നേടിയിട്ടില്ലാത്തത്ര വിജയമാണ് തനിക്ക് ലഭിച്ചത്. എന്നാല്‍ വളരെ കുറച്ചുപ്പേര്‍ മാത്രമാണ് തനിക്ക് അഭിനന്ദങ്ങള്‍ നേര്‍ന്നത്.
ഗുജറാത്തിലും ഹിമാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ പാര്‍ട്ടിയായ ആം ആദ്മിയ്ക്ക് ഗുജറാത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത് ഡല്‍ഹിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്.
തനിക്ക് മത്സരിക്കുവാന്‍ താത്പര്യമുണ്ട്. തന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ഏറ്റവും നല്ലത് തന്നെ നിരീക്ഷിക്കുകയാണ്. പ്രായമൂലമുള്ള അസ്വസ്ഥതകള്‍ തന്നില്‍ പ്രകടമായാല്‍ മറ്റൊരു ഡെമോക്രാറ്റിനെ പിന്തുണയ്ക്കാന്‍ എല്ലാവരും തയ്യാറാകണം' - ബൈഡന്‍ പറഞ്ഞു.
ഈയൊരു ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു. പുതിയ അധ്യക്ഷനൊപ്പം കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കും. പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കും - ശശി തരൂര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് 20 ഭാഷകളിലാണ് തരൂര്‍ നന്ദി അറിയിച്ചത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ' ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഹൈക്കമാന്‍ഡിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും സ്ഥാനാര്‍ഥിയാണെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി സി സി അധ്യക്ഷന്മാര്‍ യോഗം വിളിക്കരുത്. ലഘുലേഖകള്‍ വിതരണം ചെയ്യരുത്. എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്ഥാനാര്‍ഥികള്‍ക്ക് പി സി സി അധ്യക്ഷന്‍മാര്‍ പ്രചാരണത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞടുപ്പ് അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ഗ്രാമങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്ക് വേണ്ടി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒരു ദിവസവും ഒരു പശുവിന് 40 രൂപ വീതം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഇരുപതുരൂപയും നഗർ നിഗം 20 രൂപയുമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പാര്‍ട്ടി നേതൃത്വം ആദ്യം പരിഗണിച്ചത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയാണ്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന നിലപാട് അംഗീകരിക്കാന്‍ ഗെഹ്ലോട്ടിന് സാധിക്കാതെ വന്നതോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്.
ജി 23യുടെ സ്ഥാനാര്‍ഥിയല്ലെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ സ്ഥാനാര്‍ഥിത്വം വിമതഗ്രൂപ്പുമായി ചേര്‍ന്ന് എടുത്ത തീരുമാനമല്ലെന്നും അവരോട് താന്‍ പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും
പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ മത്സരിക്കുമെന്ന് ഉറപ്പായാല്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചാനലിലൂടെ സംപ്രേഷണം ചെയ്യേണ്ട ഉള്ളടക്കത്തെക്കുറിച്ച് പഠിച്ച് വരികയാണ്. സര്‍ക്കാര്‍ വാര്‍ത്തകള്‍ക്ക് പുറമേ ഏതൊക്കെ തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കേണ്ടതെന്ന് പഠിക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തം അറിയിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ അഭിപ്രായ വ്യത്യാസം കാര്യമായി എടുക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ അമേരിക്കയുടെ ഇടപെടലുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആദ്യം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി പാക് മുന്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
മത്സരിക്കാനില്ലെന്ന് ശരത് പവാര്‍ അറിയിച്ചതോടെ മുൻ ഗവർണർ ഗോപാൽ ഗാന്ധിയും മുൻ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ സംയുക്ത സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ശരത് പവാർ അറിയിച്ചു.
ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. 233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും -ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാനങ്ങളില്‍ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയര്‍ന്നത് 208 ആണ്.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുക. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍പ്രദേശില്‍ നിന്നാണ്.
ഇലക്ഷന് മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമേ വിജയിക്കാൻ കഴിയൂ. ചിലർ തുടക്കത്തിലേ വിജയിക്കുന്നു. ചിലർ പല പരാജയങ്ങൾക്കു ശേഷം വിജയിക്കുന്നു. ചിലർക്ക് വിജയിക്കാൻ കഴിയുന്നില്ല. അതൊക്കെ പല പല കാരണങ്ങൾ കൊണ്ടാവാം. തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഒരാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നില്ല.
തൃക്കാക്കര മോഡല്‍ പയറ്റിയാല്‍ അനായാസം വിജയിച്ചു കയറാമെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണ്. കൂടാതെ ദേശിയ തലത്തില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ശക്തമായ ചര്‍ച്ചയുയര്‍ന്നു വന്നിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പ്രതീക്ഷിച്ചതിനെക്കാള്‍ 5000 വോട്ടിന്‍റെ കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ സിപിഎം സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍
യു ഡി എഫിന്‍റെ കോട്ടയായ തൃക്കാക്കരയില്‍ വിജയം ഉറപ്പാക്കാനായി അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയെയാണ് കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തിരുന്നു. അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവും ഇടതുപക്ഷ മുന്നണിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു
തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് അതിജീവിത മത്സരിക്കുന്നില്ലെല്ലോയെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുകയെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ഇത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പല്ല. എന്നാല്‍ ഇത്തവണ രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍ണായകമാണ്. അതിനാല്‍ ഇരു മുന്നണികളും ഈ തെരഞ്ഞെടുപ്പിനെ വളരെ സിരീയസായാണ് കാണുന്നതെന്ന് രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു
വികസനം പ്രധാന അജണ്ടയായി എല്‍ ഡി എഫ് ഉയര്‍ത്തി കൊണ്ടു വന്നെങ്കിലും വിവാദങ്ങള്‍ക്കായിരുന്നു പ്രചാരണ രംഗത്ത് മുന്‍ തൂക്കം ലഭിച്ചത്. കെ പി സി സി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.
പ്രചാരണത്തിൻ്റെ മുന ചിതറിപ്പോയതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഏറ്റവുമൊടുവിൽ ''നിങ്ങളെന്തിനാണ് തൃക്കാക്കര പിടിക്കാൻ ഇങ്ങനെ പെടാപാട് പെടുന്നത്? അത് ഞങ്ങളുടെ സീറ്റല്ലെ? ഞങ്ങൾക്ക് തന്നൂടെ?'' പറ്റില്ല അല്ലെ... '' എന്ന തരത്തിൽ 'ചിത്രം' സിനിമയിലെ മോഹന്‍ലാല്‍ ലെവലില്‍ ഉള്ളില്‍ തേങ്ങിയൊരു സുധാകര മൊഴി.
thrikakkara-election-campaign-ends-tomorrowയു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാകുകയും ഡി സി സി ജില്ലാ സെക്രട്ടറി എം ബി മുരളിധരന്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരുന്നു.
ഒരു മന്ത്രിയുടെ ഭാര്യ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ അവരുടെ ചിത്രം മാറ്റി ഒരു കേസില്‍ അകപ്പെട്ട സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് വച്ചു. ഇത് ചെയ്തത് കോണ്‍ഗ്രസിന്‍റെ ഡി സി സി പ്രസിഡന്റ് ആയിരുന്നു. അതെ രീതിയാണ് കോണ്‍ഗ്രസ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ പേരിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉമ തോമസിന്‍റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബോസ്കോ കളമശേരി തന്റെ പരാതിയില്‍ പറയുന്നു.
പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനക്കെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ ചികിത്സക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയത്. പാർട്ടി സെന്ററായിരുന്നു ചുമതല വഹിച്ചിരുന്നത്.
അതുകൊണ്ടാണ് ആദ്യം കെ റെയില്‍ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രധാനമന്ത്രി ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരുന്നത് പോലെയാണ് കെ റെയില്‍ കല്ലിടല്‍ പിണറായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ റെയിലെതിരെയുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സെക്രട്ടേറിയറ്റംഗം എം സ്വാരജിന്‍റെ പേരാണ് പാര്‍ട്ടിക്കുള്ളില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന സ്വരാജിന്‍റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ എസ് അരുൺ, കൊച്ചുറാണി ജോസഫ്,
അതേസമയം, ഉമാ തോമസിന് പൂര്‍ണ പിന്തുണയുമായി ആര്‍ എം പി നേതാവ് കെ കെ രമ രംഗത്തെത്തി. ഉമാ തോമസ് തൃക്കാക്കര പിടിച്ചെടുക്കുമെന്നും തനിക്ക് കൂട്ടായി ഒരു വനിതാ എം എല്‍ എ കൂടി നിയമസഭയിലുണ്ടാകുമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു
ഉമാ തോമസിന്‍റെ സ്ഥാനര്‍ത്തി നിര്‍ണയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും രംഗത്തെത്തിയിരുന്നു. ഉമാ തോമസെന്ന വ്യക്തിയോട് താത്പര്യക്കുറവില്ല. എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നായിരുന്നു കെ വി തോമസിന്‍റെ പ്രതികരണം. അതേസമയം, യുഡിഎഫ് ജില്ലാ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ വോട്ടുകള്‍ പ്രതീക്ഷിച്ച ആം ആദ്മിക്കുള്ള കനത്ത തിരിച്ചടിയായിരുന്നു മമതയുടെ നീക്കം. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ വരാനിരിക്കുന്ന
അതേസമയം, കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും
എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി രാജീവും ഇന്നലെ നടന്ന മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചവർ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു! വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടി നൽകുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാർ ഭരണകൂടം കടക്കുന്നത്.
ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താന്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ്
രണ്ടാമതും അധികാരത്തില്‍ എത്തുന്ന യോഗി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കണം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കുത്തക കമ്പനികളെ സംരക്ഷിക്കുവാനാണ്
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഞ്ച് സംസ്ഥാനങ്ങളിലെയും പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗിന്‍റെ രാജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കയികാഭിരുചി വളര്‍ത്തണമെന്നും അത്തരം രീതികള്‍ കൊണ്ട് ഭയത്തെയില്ലാതെയാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
കോളേജ് പഠനക്കാലം മുതല്‍ ഹാസ്യ പരിപാടികളിലും മത്സരങ്ങളിലുമെല്ലാം താരമായിരുന്നു മന്നി. നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു എന്നതും ഭഗവന്ത് ശ്രദ്ധിക്കപ്പെടുവാന്‍ കാരണമായി. ഇവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബി ചാനലിനു വേണ്ടി 'ജുഗ്‌നു കെഹന്ദാ ഹേ'
മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്. ഹൃദയഭൂമിയിൽ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം ആവർത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാൾപട ഉത്തർപ്രദേശിനെ തനിക്കൊപ്പം നിർത്തി. പഞ്ചാബിൽ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി
യു പിയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ച 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളില്‍ 12 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരായിരുന്നു. ബുലന്ദ്ഷഹറില്‍ നിന്ന് മത്സരിച്ച ആര്‍എല്‍ഡി
പോളിംഗ് ആരംഭിച്ചതിന് പിന്നാലെ ഗുരുദ്വാരയിൽ എത്തി പ്രാർത്ഥന നടത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രാര്‍ഥനക്ക് ശേഷം ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ എത്തി വിജയ് വോട്ട് രേഖപ്പെടുത്തിയത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ധനവില വര്‍ദ്ധനക്കെതിരെ വിജയ്‌യുടെ പ്രതിഷേധമായി സൈക്കിള്‍ യാത്രയെ വിശേഷിപ്പിച്ചിരുന്നു.
2021 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.'നവതേജ് വളരെ ശക്തനാണെന്നും പോലീസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നും അതിനാല്‍ പാര്‍ട്ടി പ്രവർത്തകർ എല്ലാവരും നവതേജിനെപ്പോലെയാകണമെന്നുമായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഉപദേശം.
മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്രിവാള്‍ സമയം ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസിലെ ഒരു നേതാവിനെപ്പോലും തീവ്രവാദ ബന്ധമുള്ള ആളുകളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ലെന്നും ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. യുപിയിലാകട്ടെ വേണ്ടത്ര തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
പഞ്ചാബിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പഞ്ചാബിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സൌഹാര്‍ദ്ദവും സമൃദ്ധിയും കാത്തുസൂക്ഷിക്കലാണ് കാര്യം. അക്കാര്യത്തില്‍ അനുഭവ പരിജ്ഞാനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
രണ്ടാമതും അധികാരത്തില്‍ എത്തുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപി ഭരണ വിരുദ്ധവികാരമാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്. അഴിമതി വിരുദ്ധ സംസ്ഥാനമാണ് ആം ആദ്മി മുന്‍പോട്ട് വെക്കുന്ന പ്രഖ്യാപനം. ഉത്തരാഞ്ചലില്‍നിന്നു വേര്‍പെടുത്തി 22 വര്‍ഷം മുമ്പാണ് ഉത്തരാഖണ്ഡ് രൂപികരിച്ചത്.
മാളവിക സൂദ് മോഗ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസമാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
പ്രസ്താവന വിവാദമായപ്പോള്‍ ഇതിനു വിശദീകരണവുമായി സിദ്ദുവിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. സിദ്ദു ഉദ്ദേശിച്ചത് കേന്ദ്രസര്‍ക്കാരിനെയാണെന്നാണ് സുരീന്ദർ ദല്ലയുടെ വിശദീകരണം. കോണ്‍ഗ്രസില്‍ നിന്നും പ്രാഥമിക അംഗത്വം പോലും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അമരീന്ദര്‍ സിംഗിനെയാണ് സിദ്ദു ലക്ഷ്യം വെച്ചത്.
പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പഞ്ചാബിൽ ഇത്തവണ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചന്നിയെ രണ്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന് പരിഗണിച്ചിരുന്നു.
ശിവശങ്കറിനെ അന്യായമായി മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്നും മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും വിലയിരുത്തുകയാണ് പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ശ്രീദേവി. ശിവശങ്കർ പുണ്യവാളനേയല്ല. എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാൾ. സ്പ്രിംഗ്‌ളർ കേസിൽ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്ന് ഹരീഷ് പറയുന്നു.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം അധികമായി അനുവദിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ച കൂടിക്കാഴ്ച്ചയിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ സ്വതന്ത്രമായി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനം പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
2007ൽ യു പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാര്‍ത്തിയായി രാകേഷ് ടികായത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു രാകേഷ് ടികായത്. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു.
ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്തു തന്നെ തുടരുമെന്ന് കരുതരുത്. രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഓരോ സമയത്തും കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങളായിരിക്കും പാര്‍ട്ടിയില്‍ ഉണ്ടാവുകയും മമത ബാനര്‍ജീ പറഞ്ഞു. ബംഗാളില്‍ തദ്ദേശസ്വയം
അതോടൊപ്പം, സിംഗ് നാല് തവണ പട്യാലയില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എം എല്‍ എയായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ പട്യാലയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. 2017 തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് അമരീന്ദര്‍ സിംഗിന് ലഭിച്ചത്.
76 പേരുള്ള സംസ്ഥാന കമ്മറ്റിയില്‍ 9 പേര്‍ മാത്രമാണ് വിമതയോഗത്തിന് എത്തിയത്. എന്തിനാണ് അവര്‍ പോകുന്നതെന്നും അറിയില്ലെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി വ്യക്തമായ അറിയിപ്പ് നല്‍കിയിരുന്നു.
എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ സുധാകരന്‍റെതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. പാര്‍ട്ടി കൊണ്ട് വന്ന
5 നെറ്റുവര്‍ക്കുകള്‍ ഒഴിവാക്കുവാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതില്‍ 4 എണ്ണം നീക്കം ചെയ്തു. അഞ്ചാമത്തെ നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഈ ഫേസ്ബുക്കിന് ബിജെപി നേതാവുമായി ബന്ധമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് കമ്പനിയും, ബിജെപി നേതാവും തമ്മില്‍ ചര്‍ച്ച നടന്നു.
തെങ്കാശിജില്ലയിലെ വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ഷാരുകലയുടെ വിജയവും സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരമായിരുന്നു വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്തില്‍ അരങ്ങേറിയത്. ഈ ബൂത്തില്‍ ഒരു വോട്ടിനാണ് ഷാരുകല വിജയിച്ചത്.
ബിജെപിയുടെ സ്ഥിതി കേരളത്തില്‍ വളരെ മോശമാണ്. പുതിയ നേതൃത്വം രാഷ്ട്രീയത്തെ അവരുടെ ജോലിയായി കാണുകയാണ്. അവര്‍ക്ക് വേണ്ടത് സമ്പാദ്യവും, പ്രശസ്തിയുമാണ്. ഓരോ തെരഞ്ഞെടുപ്പുകളെയും പണം പിരിവിനു മാത്രമുള്ള ഉപാധിയായി കാണുകയാണ്. ഇങ്ങനെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ അധികാരത്തിലെത്താമെന്ന് ബിജെപി പ്രസ്ഥാനം വിചാരിക്കേണ്ടതില്ല. - എ കെ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. പ്രധാന എതിരാളിയായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
സംഘടനാ ദൌര്‍ബല്ല്യത്തില്‍ ഊന്നിയാണ് റിപ്പോര്‍ട്ട്, അടിത്തട്ടില്‍തന്നെ ശക്തി കാര്യമായി ക്ഷയിച്ച കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാക്കളുടെ പാരവെപ്പും തളര്‍ത്തി. പല മണ്ഡലങ്ങളിലും പുതുസ്ഥാനാര്‍ഥികളെ അംഗീകരിക്കാന്‍ മുന്‍ എംഎല്‍എ മാര്‍ കൂടിയായ മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല.
ഡിസംബര്‍ 29 നാണ് ജെസ്സീക്ക കാംപെല്‍ മരണപ്പെട്ടത് എന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയത്. എന്തുകൊണ്ട് മരണം സ്ത്രീകരിക്കാന്‍ ഇത്ര വൈകി എന്നത് സംബന്ധിച്ചും മരണകാരണം സംബന്ധിച്ചുമുള്ള അവ്യക്തത ദൂരികരിക്കാന്‍തക്ക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. 43 ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനും മുന്‍ ധനമന്ത്രി അല്‍താഫ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.
മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂ കിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി. എന്‍എല്‍ഡിയ്ക്ക് ഇതുവരെ 364 സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ 322 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ടുകള്‍ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു.
ബൈഡന്‍ വിജയിച്ചാല്‍ അന്നുമുതല്‍ അമേരിക്കൻ മഹത്വത്തിന്റെ നാശം ആരംഭിക്കുമെന്നും, ഡെമോക്രാറ്റുകൾ യുഎസ് നഗരങ്ങളിൽ അക്രമങ്ങള്‍ അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുമെന്നും ട്രംപ് ആരോപിച്ചു.
17 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12 നു കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പുരുഷൻമാർ 1,25,40,302, സ്ത്രീകൾ 1,36,84,019, ട്രാൻസ്‌ജെൻഡർ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടർമാരാണുള്ളത്.
35 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള ഡെമോക്രാറ്റിക് പാർട്ടിയും യാഥാസ്ഥിതിക പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.