മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളിൽ ഇയാള്‍ക്കെതിരെ തെളിവുകണ്ടെത്താന്‍ യു പി പൊലീസിന് സാധിച്ചില്ല.
ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി വിഭാഗത്തിന്റെ സെക്രെട്ടറിയായ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.