അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള കരാറില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ തിങ്കളാഴ്ച്ച മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള കരാറുണ്ടായിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ സൈനികര്‍ പരസ്പരം വെടിവയ്ക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.
സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും പാലിക്കണമെന്നും അതിർത്തി പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കണമെന്നും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന എല്ലാ നടപടികളും ഒഴിവാക്കണമെന്നും ഇരു മന്ത്രിമാരും സമ്മതിച്ചു.
മിക്ക സ്ഥലങ്ങളിലും സൈനിക പിന്മാറ്റം പൂർത്തിയായതായി ചൈനീസ് അംബാസഡർ അവകാശപ്പെട്ടെങ്കിലും, പട്രോളിംഗ് പോയിന്റ് 17 എ, പാങ്കോംഗ് സോ എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.