ലിബിയൻ കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് 47 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മധ്യ മെഡിറ്ററേനിയനിൽ ഉണ്ടായ എട്ടാമത്തെ കപ്പൽ അപകടമാണിത്.
കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം വിപുലീകരിക്കാൻ മടിക്കില്ലെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ ഫാറ്റൗ ബൻസൗഡ പറഞ്ഞു.
ലിബിയയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരാണ് ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ് അല്ലെങ്കില്‍ ജിഎൻഎ എന്നപേരില്‍ അറിയപ്പെടുന്നത്. തിങ്കളാഴ്ച, ജിഎൻഎ സഖ്യം തലസ്ഥാനത്തിന് തെക്കു ഭാഗത്തുള്ള തന്ത്രപരമായ അൽ-വാട്ടിയ എയർബേസ് തിരിച്ചുപിടിച്ചിരുന്നു.