ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സർക്കാർ നടപടിക്രമം മാത്രമാണ് . മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ
എറണാകുളം ആര്‍.ടി.ഒ.യുടെ ചുമതല വഹിക്കുന്ന മൂവാറ്റുപുഴ ആര്‍.ടി.ഒ. പി.എം. ഷെബീര്‍ പറഞ്ഞു. വടക്കാഞ്ചേരി ബസ് അപകടത്തിനുശേഷം ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകികൃത നിറം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്‍റെ ഫിറ്റ്നസ് എം വി ഡി റദ്ദാക്കിയത്
രാത്രിയിൽ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ലക്റ്ററുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികർ ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൽ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല.
ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾ എല്ലാവരും ജോലി ചെയ്യണമെന്നാണ് ജയിലിലെ നിയമം. അപകടകാരികൾ, വാർത്താ പ്രാധാന്യമുള്ള കേസുകളിൽപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരെ പ്രധാന സെല്ലുകള്‍ക്ക് പുറത്തുള്ള ജോലികളിലേക്ക് പരിഗണിക്കാറില്ല.
ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്.
വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കിയത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയും നടനെതിരെയും കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.
കിരണ്‍ വിസ്മയെ ശരീരികമായും, മാനസികമായും നിരന്തരമായി ഉപദ്രവിച്ചതിന്‍റെ തെളിവുകള്‍ പൊലിസിന്‍റെ പക്കലുണ്ടെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രണ്ട് ഭാഗത്തിന്‍റെയും വാദം കേട്ട കോടതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
എന്നാല്‍ വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അതിനാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. നിലവില്‍ 6 മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നിയമ നടപടി ആരംഭിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.