ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇപ്പോഴാണ് യഥാര്‍ത്ഥ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. താന്‍ മുഖ്യമന്ത്രിയായതിനുശേഷം നിരവധിയാളുകളാണ് പരാതിയുമായി കാണാന്‍ വരുന്നത്. പരാതികളെല്ലാം പരിഹരിക്കാനും തനിക്ക് സമയമുണ്ട്. എന്നാല്‍ ഉദ്ദവ് തക്കറെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള താത്പര്യമുണ്ടായിരുന്നില്ല
സ്കൂളില്‍ മരം നടത്തുന്നതില്‍ നിന്നും തന്നെയും സുഹൃത്തുക്കളെയും അധ്യാപകന്‍ മാറ്റി നിര്‍ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ മരത്തൈ വെച്ചതിനാല്‍ പലതും നശിച്ചുപോയി.
ശിവ് സേന പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണുള്ളത്. തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് തോന്നിയാല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിക്കുന്നത് ശിവ് സേനയിലെ അംഗങ്ങളാണ്. ഇത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.