നിതീഷും ഞങ്ങളും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടിയത്. സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം നിന്നേനെ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു. നിതീഷ് സഖ്യം വിടാനുളള സാധ്യതയെക്കുറിച്ച് തേജസ്വിയും ലാലു പ്രസാദ് യാദവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
ബിജെപി എംഎല്‍എമാര്‍ ഇതിനോടകം നിതീഷിനെ പിന്തുണയ്ക്കുന്നതായി കാണിച്ചുളള കത്ത് കൈമാറിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ഇരു കക്ഷികള്‍ക്കിടയിലും ധാരണയായിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ
വാഷിം ജില്ലയിലെ വരൂഡ്ടോഫയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലും വാങ്കഡെ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ എല്ലാദിവസവും വാങ്കഡെയും ഭാര്യയും പങ്കെടുത്തിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ്
1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി. സി. തോമസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിട്ടിരുന്നു. പി. ജെ. ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കുന്നത്.
ജാതി രാഷ്ട്രീയ ത്തിന്റെ കളിത്തൊട്ടിലായ ബീഹാറില്‍ ഇടത് കക്ഷികള്‍ വര്ഗ്ഗരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുമായാണ് കുതിപ്പ് തുടരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലയുടെ അസംതൃപ്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഇടത് കക്ഷികളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു, മരണപ്പെട്ടു തുടങ്ങിയ വിവരം മുതല്‍ കര്‍ഷകരുടെ ആത്മഹത്യവരെയുള്ള കാര്യങ്ങളില്‍ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ശശി തരൂര്‍ എംപിയുടെ പരിഹാസം.