ബി വി എസ് സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കും മുന്‍പ് ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നുവെന്ന് തെളിയിക്കുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കോളേജിലെ നാടക പരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ചു നില്‍ക്കുന്നതിനിടെ ഇരുപതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജില്‍ തുടരുന്ന ഫ്രറ്റേണിറ്റി- എസ് എഫ് ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
'എനിക്കെതിരെയുണ്ടായ ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുളളതായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത്. കണ്ണൂരിലും സമാന സംഭവമുണ്ടായി. ചെരിപ്പെറിഞ്ഞതിന് വധശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത്
സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി സർവകലാശാലയ്ക്ക് കീഴിലുള്ള കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയതിനെ തുടര്‍ന്നാണ് എസ്എഫ്ഐ മുന്‍ കായംകുളം ഏരിയ സെക്രട്ടറി കൂടിയായ നിഖില്‍ തോമസിനെതിരെ പോലീസ് കേസെടുത്തത്.
കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ലെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി,
ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വിദ്യ പോലീസിന് മൊഴി നല്‍കി. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് താനും കുടുംബവും ഇപ്പോള്‍ കടന്നുപോകുന്നതെന്നും വിദ്യ പോലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിടിക്കപ്പെടില്ല എന്ന ഉറപ്പ് നൽകുന്നത് ആരാണെന്നും തങ്ങൾ തോൽപ്പിച്ച ഒരു വിദ്യാർത്ഥി അതേ കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് മറ്റൊരു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ആയി വരുമ്പോൾ ആ ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകർക്ക് നിശ്ശബ്ദരായി ഇരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാവുമെന്നും സജിത ചോദിക്കുന്നു.
കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചരിത്രം നോക്കിയാല്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കന്മാര്‍ പലരും ഇത്തരം ആരോപണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായും ആ സംഘടനകള്‍ പരിശോധിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് പതിവ്
എസ് എഫ് ഐയില്‍ ചേര്‍ന്നാല്‍ ഡിഗ്രി തോറ്റാലും പി ജി പഠിക്കാം, പരീക്ഷ എഴുതാതെ തന്നെ പാസാകാം, ഏതു രേഖ വെച്ചും ജോലിയും നേടാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അങ്ങനെ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കാനുളള കേന്ദ്രം തുറന്നെന്നും തിരുവനന്തപുരത്തെ എസ് എഫ് ഐ ഓഫീസാണതെന്നും ആസാദ് പരിഹസിച്ചു.
ക്രിമിനല്‍ ഗൂഢാലോചന നിയമത്തിനുമുന്നില്‍ കൃത്യമായി വരേണ്ടതാണ്. അങ്ങനെ വരിക തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞു. കുറ്റവാളികള്‍ മാധ്യമപ്രവര്‍ത്തകരാകാം, രാഷ്ട്രീയക്കാരാകാം. ആരായാലും സ്വാഭാവികമായും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നാണ് പറഞ്ഞത്
ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് മാധ്യമങ്ങള്‍ തന്നെയാണ് ഇന്നലെ പറഞ്ഞത്. ഉടന്‍ തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കര്‍ശന നടപടിയെടുത്ത സര്‍ക്കാരിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്
വൈകിട്ട് തിരിച്ചുള്ള യാത്രയിൽ വിവരം അറിയുമ്പോഴേക്ക് ഈ പ്രചരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു.
കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി എന്നീ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനമായത്. ഇവര്‍ ലഹരിമരുന്നു ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോളേജില്‍ പ്രശ്‌നമുണ്ടായത്. അലന്റെ സുഹൃത്ത് ബദറുദ്ദീനുമായി അഥിന്‍ സുബി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അലന്‍ ഇരുവരെയും പിടിച്ചുമാറ്റാനായി എത്തുകയുമായിരുന്നു എന്നും ഇക്കാര്യം കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികൾ ലഹരിക്കടിമപ്പെടുന്നതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരേണ്ടതുണ്ട്. എന്നാൽ യുഡിഎഫ് ചെയ്യുന്നതെന്താണ്? തങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവർ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടും ഏതെങ്കിലുമൊരു യുഡിഎഫ് നേതാവ് സംഭവത്തെ തള്ളിപ്പറയാൻ തയ്യാറായിട്ടുണ്ടോ?
കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എല്‍ എല്‍ ബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ അലന്‍ ശുഹൈബിന്‍റെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. അതിനെ ഞങ്ങള്‍ ചോദ്യംചെയ്യുകയും വലിയ സംഘര്‍ഷത്തിലേക്ക് പ്രശ്നം വഴിമാറുകയും ചെയ്തു. അതിന് പകരംവീട്ടാനാണ് ഇപ്പോള്‍ എസ് എഫ് ഐ വ്യാജ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുവാക്കളിലും വളർത്തിക്കൊണ്ടുവന്ന് മാത്രമേ ഈ വിപത്തിനെ അതിജീവിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ കേരള സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പരിപാടിക്ക് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു രക്ഷിതാക്കള്‍ ആരോപിച്ചത്. അതേസമയം, ബിരിയാണി വാഗ്ദാനം നല്‍കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പരിപാടിക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് എസ് എഫ് ഐയുടെ പരിപാടിക്ക് കൊണ്ടുപോയത്
വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം. എന്നാല്‍ വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി താത്പര്യങ്ങളാണ്. ലഹരി ഉപയോഗം കുറക്കണമെന്നും അത് ഉപയോഗിക്കേണ്ടതില്ലെന്ന ബോധ്യത്തിലേക്ക് ഓരോരുത്തരും എത്തി ചേരണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ചു ചോദ്യം ചെയ്തത്. പ്രതിപക്ഷ നിരയിലെ ഒരു പാട് നേതാക്കളെ ഇ.ഡിയേയും സി.ബി.എയേയും വിട്ട് ബി.ജെ.പി തുറങ്കിലടക്കുന്നു. പിണറായി വിജയനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേന്ദ്രാന്വേഷണം പോലും വന്നിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിനു നേരെയുണ്ടായ അക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ നേതാക്കളെ എ കെ ജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി. വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ ഇന്നുതന്നെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ജീവക്കാര്‍ക്കും എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക്
ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് പ്രധാന വ്യവസ്ഥ. പ്രതികള്‍ക്ക് വേണ്ടി കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകനാണ് ഹാജരായത്.
തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെ അടക്കം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കെ എസ് യു സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പോര്‍ വിളിയാണ്
എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് ഇലക്ഷൻ തോറ്റതിൻ്റെ പേരിൽ കെഎസ് യു ക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ?
കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കണമെന്നും അദ്ദേഹത്തിന്‍റെ വീടിന് മുന്‍പില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തണം എന്നുമാണ് ഇന്‍റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ വ്യാപകമായി അക്രമണം നടക്കുകയാണ്. ഇത്തരം രീതികള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുവാന്‍ സാധിക്കുന്നതല്ല. ധീരജിന്‍റെ മരണത്തില്‍ പാര്‍ട്ടി യാതൊരു ഗൂഡാലോചന നടത്തിയിട്ടില്ല. ഇടുക്കിയില്‍ ഒരു കൊലപാതകം നടന്നതിന്‍റെ ഭാഗമായി മഹാരാജ് കോളേജിലെ 11 കുട്ടികള്‍ക്കാണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്.
മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് എസ്എഫ്ഐ. കാണാനുള്ള കണ്ണിൻറെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യൻറെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിൻറെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് അവര്‍ ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.
ഇത്തരക്കാരെ ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.