ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ പങ്കെടുക്കരുതെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്? ഒരു ന്യൂനപക്ഷ വകുപ്പിന്‍റെ മന്ത്രി എന്ന നിലയില്‍ ഇത്തരക്കാരെ ജയിലടയ്ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
'തങ്ങളുടെ വലിയ ഓട്ട പ്പത്തായത്തിലാണ് സമസ്ത വോട്ടും എന്നു വിചാരിക്കുന്ന 'സമസ്ത' പാരമ്പര്യവിരുദ്ധർക്കു വേണ്ടി പലതുള്ളി പെരു വെള്ളമാകാനിടയുള്ള 'അസമസ്ത' വോട്ടുകൾ നഷ്ടപ്പെടുത്തുന്നത് ബുദ്ധിയാണെന്ന് ഉത്തരവാദപ്പെട്ടവർ വിചാരിക്കുന്നതായിതോന്നുന്നില്ല.
സമസ്തയും ലീഗും തമ്മിലുളള ബന്ധം ദൃഢമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണ്. ഇപ്പോള്‍ നടക്കുന്ന പ്രസ്താവന യുദ്ധങ്ങള്‍ അവസാനിപ്പിക്കാവുന്നതേയുളളു. അത് അവസാനിപ്പിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പരസ്യപ്രസ്താവനകള്‍ ഇനി തുടരേണ്ടതില്ല. ഇതിലിനി കൂടുതല്‍ ചര്‍ച്ചയും സംസാരവും ആവശ്യമില്ല.'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തട്ടം വിവാദത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പിഎംഎ സലാം പരാമര്‍ശം നടത്തിയത്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. തട്ടം വിവാദത്തെ വഴിതിരിച്ച് വിടാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു.
ഇസ്ലാമിക സ്വത്തവകാശ നിയമത്തില്‍ സ്ത്രീക്ക് വിവേചനമില്ലെന്നും സ്ത്രീയുടെയും കുടുംബത്തിന്റെയും ചിലവ് വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീ തന്റെ സ്വത്തില്‍നിന്ന് സ്വന്തം ആവശ്യത്തിനുപോലും ചിലവഴിക്കേണ്ടെന്നാണ് ശരീഅത്ത് പറയുന്നതെന്നും സമസ്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി
എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്ന നിലപാടാണ് ജിഫ്രി തങ്ങൾ മുന്നോട്ടുവെച്ചത്. എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് സമരപരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് ചില ആശയ ഭിന്നതകള്‍ സംഘടനക്കകത്ത് നിലവിലുണ്ട്.
സമസ്തയുടെ സര്‍ക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ ആരാധന പോലുളള വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല.
ഐഡന്റിറ്റിയില്‍ അഭിമാനിക്കുന്ന, ലിബറലിസത്തിന്റെ കപട വിപ്ലവങ്ങള്‍ക്ക് തലവെയ്ക്കാത്ത, തലയില്‍ വിശ്വാസ വിപ്ലവത്തിന്റെ ഹിജാബ് ധരിച്ചുതന്നെ, ബഹുസ്വരതയെ മാനിക്കുന്ന, സ്വത്വ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാ സഹോദരിമാര്‍ക്കും സീതി സാഹിബിന്റെയും സി എച്ചിന്റെയും പാണക്കാട് തങ്ങള്‍മാരുടെയും എം എസ് എഫില്‍ വേദിയും ഇടവും ഉണ്ട്'- എന്നും അഫ്‌നാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നിങ്ങൾ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക"യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവർ അനുസരിച്ചിരുന്നെങ്കിൽ താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേൽ അപഹാസ്യമാകുമായിരുന്നില്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിൻ്റെ ശിൽപികളായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സയ്യിദ് അസ്ഹരി തങ്ങളും ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ല്യാരും നയിച്ച
സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പെണ്‍കുട്ടിയെ സംഘാടകര്‍ ക്ഷണിച്ചതോടെ പ്രകോപിതനായ അബ്ദുളള മുസലിയാര്‍ പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്റ്റേജില്‍നിന്ന് ഇറങ്ങുന്നതിനിടെ തന്നെ സംഘാടകരോട് ദേഷ്യപ്പെടുകയായിരുന്നു
'ആരാടോ പത്താംക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്. സമസ്തയുടെ തീരുമാനം അറിയില്ലേ? പെണ്‍കുട്ടിയാണെങ്കില്‍ അവരുടെ രക്ഷിതാവിനേയല്ലേ വിളിക്കേണ്ടത്. ഇനി മേലില്‍ വിളിച്ചാല്‍ കാണിച്ചുതരാം'