കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ തലശ്ശേരിയില്‍ നിന്നാണ് എ എന്‍ ഷംസീര്‍ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ രണ്ടാംവട്ടമാണ് തലശ്ശേരിയില്‍നിന്ന് അദ്ദേഹം സഭയിലെത്തുന്നത്. കോടിയേരി എക്കണ്ടി നടുവിലേരി സറീനയുടെയും പരേതനായ കോമത്ത് ഉസ്മാന്റെയും മകനാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപിക ഡോ. പി എം സഹലയാണ് ഭാര്യ.
അതേസമയം, തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തൊട്ടടുത്ത ദിവസം എം എല്‍ എ പുറത്തുവിട്ടിരുന്നു. കയ്യില്‍ തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് മാത്യൂ കുഴല്‍നാടല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കണം.
യുപിയിലും മധ്യപ്രദേശിലുമുള്ള പല സ്കൂളുകളിലെയും കൊച്ചുകുട്ടികളെ അണിനിരത്തി സമാന പ്രതിജ്ഞ നടത്തുന്നതിൻ്റെ വീഡിയോകളും വൈറലായ വാർത്തകളും വായിക്കുകയുണ്ടായി. ഗുജറാത്തിലെ പ്രസംഗമത്സരം 11-13 വയസ്സുകാർക്കായിരുന്നു എന്നോർക്കണം. സംഘാടകർ രണ്ട് സർക്കാർ വകുപ്പുകളും! Catch them young എന്ന ഫാസിസ്റ്റ് കുടില കൗശലം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ആ പ്രായത്തിൽ തന്നെ അവരിൽ വിദ്വേഷത്തിൻ്റെ വിഷം കുത്തിവയ്ക്കുകയും ഹിംസയുടെ മൂർത്തികളെ മാതൃകകളായി അവരോധിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ പോക്ക് വളരെ ആശങ്കയുയര്‍ത്തുന്നതാണ്. ഇന്ത്യ ഇപ്പോള്‍ രണ്ട് രീതിയിലാണ് സഞ്ചരിക്കുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെത് കേരളം അടങ്ങിയ ഇന്ത്യ. കേരളത്തില്‍ മാത്രമാണ് ഭയം കൂടാതെ സഞ്ചരിക്കാനും സംസാരിക്കാനുമെല്ലാം സാധിക്കുന്നത്. - പ്രകാശ് രാജ് പറഞ്ഞു.
ഡെക്കാൺ ക്രോണിക്കിളിന് 2014 ൽ നൽകിയ ഇൻ്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽതന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം.
ഇന്ത്യയുടെ പ്രധാന സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് സ്മാരകത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. രാജ്യത്ത് നടക്കുന്നത് ചരിത്രത്തിന്റെ കോര്‍പറേറ്റ് വത്കരണമാണെന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്‍റെ വിമര്‍ശനത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഇംപീച്ച്മെന്‍റ് നടപടികള്‍ക്കും ചുക്കാന്‍ പിടിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയാണ്. ഇംപീച്ച്‌മെന്‍റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഭീരുക്കളാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ഡോ ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു
പൈലറ്റ് ക്യാമ്പിന് ആശ്വാസമേകി രാജസ്ഥാന്‍ ഹൈക്കോടതി എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിരുന്നു. വിമത എംഎല്‍എമാര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാന്‍ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 24 വൈകുന്നേരം വരെ നടപടികള്‍ എടുക്കരുതെന്ന തീരുമാനം പിന്നീട് സ്പീക്കര്‍ സമ്മതിച്ചിരുന്നു