021 നവംബറിൽ സിഇഒ സ്ഥാനത്ത് നിന്നും രാജിവെച്ച ഡോർസി, ഇലോണ്‍ മസ്കുമായുള്ള സൌഹൃദത്തിന്‍റെ പുറത്ത് ട്വിറ്ററിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ഇതോടെ ആകെ ജീവനക്കാരില്‍ പത്ത് ശതമാനത്തെയാണ് കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇലോണ്‍മസ്‌ക് കമ്പനി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും ഒടുവിലത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. പ്രൊഡക്റ്റ് മാനേജര്‍മാര്‍ ഡാറ്റാ സയിന്റിസ്റ്റുകള്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.
സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകൾ. അൽ നാസർ എഫ്സിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേക അവുഭവമായിയെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഫുട്ബോള്‍ ക്ലബ്ബായ അല്‍നസറില്‍ എത്തിയതിനുശേഷം സൗദിയുടെ ഒരു മുഖമായി തന്നെ മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
ഇത്രയും നാള്‍ ട്വിറ്ററിലൂടെ കഞ്ചാവില്‍ നിന്നും നിര്‍മ്മിക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്
സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും മസ്ക് സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റുപോയത് കമ്പനിയുടെ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പ്പമാണ്. ഇതിന് ഏകദേശം 81,25,000 രൂപ ലഭിച്ചു. എന്നാല്‍ ആരാണ് ഈ ലോഗോ കരസ്ഥമാക്കിയതെന്നതിനെ കുറിച്ച് ട്വിറ്ററിനുപോലും വ്യക്തമായ ധാരണയില്ല.
ഈ വര്‍ഷം അതേ ദിവസത്തെ വരുമാനവും പരിശോധിക്കുമ്പോള്‍ പ്രതിദിനം 40% ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 5% പേര്‍ക്ക് ജോലി നഷ്ടമാകും. ഇക്കാര്യം മൈക്രോസോഫ്റ്റ് തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
150 പേര്‍ മുംബയിലെ ഓഫ്സിലും 80- ലധികം ആളുകള്‍ ഡല്‍ഹിയിലും ജോലി ചെയ്യുന്നുണ്ട്. ബാംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പേസും കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ നടത്തിപ്പില്‍ വന്ന പുതിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
മാധ്യമ പ്രവര്‍ത്തകന്‍ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഇലോണ്‍ മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ഏജന്‍സികളും ട്വിറ്ററും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നതെന്നും യു എസ് ഭരണകൂടം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ട്വിറ്റര്‍ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെട്ടു.
മാനസികാരോഗ്യം, എച്ച് ഐ വി, കുട്ടികളെ ലൈംഗീകമായി ചൂഷ്ണം ചെയ്യല്‍, പ്രകൃതി ദുരന്തം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ ഓര്‍ഗനൈസേഷനിലെ
ഡിലീറ്റ് ഫോര്‍ മി' ആയി പോകാറുണ്ട്. മറ്റുള്ളവര്‍ ഇതുകാണുമെന്നു മാത്രമല്ല, നമുക്ക് ഈ സന്ദേശം പിന്നെ കാണാനും സാധിക്കുകയുമില്ല. ഈ പ്രശ്നത്തിന് പുതിയയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്.
ട്വിറ്റർ ഫയലുകൾ എന്ന പേജ് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് വിക്കിപീഡിയയില്‍ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ട്വിറ്റർ ഇലോൺ മസ്‌ക് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിനുപിന്നാലെയാണ് വിക്കിപീഡിയുടെ വില സംബന്ധിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് ട്വിറ്റര്‍ സിഇഒയായി താന്‍ തുടരണോയെന്ന ചോദ്യവുമായി രംഗത്തെത്തിയത്.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ പരിഷ്കരണങ്ങളാണ് അദ്ദേഹത്തിനെതിരെ കൂടുതല്‍ ആളുകള്‍ രംഗത്തെത്താന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന 57% സ്ത്രീ ജീവനക്കാരെയാണ് ഇലോണ്‍ മസ്ക് പുറത്താക്കിയതെന്നും സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.
ട്വിറ്റര്‍ ഓഫീസിലെ നിരവധി കോണ്‍ഫറന്‍സ് റൂമുകളെ താല്‍ക്കാലിക കിടപ്പുമുറികളാക്കി മാറ്റുന്നുവെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
നിലവിൽ 40 കോടി ഷെയർ ചാറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. തങ്ങളുടെ ഫാന്റസി സ്‌പോർട്സ് പ്ലാറ്റ്‌ഫോമായ 'ജീത്ത് ഇലവൻ' പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് കമ്പനി
മുൻ ന്യൂസ് ഹോസ്റ്റായ ലിസ് വീലർ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനുമറുപടിയായാണ് മറ്റു വഴികളില്ലെങ്കില്‍ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തത്.
കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി. പുതിയ പതിപ്പിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന സ്ലൈഡുകളും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
51.8 ശതമാനം ഉപയോക്താക്കളും മുൻ അമേരിക്കൻ പ്രസിഡന്റ് ട്വിറ്ററിൽ തിരിച്ചെത്തണമെന്ന് വോട്ട് ചെയ്തമ്പോള്‍ 48.2% ആളുകള്‍ ട്രംപിന്‍റെ തിരിച്ചു വരവിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്
മികച്ച കവറേജ് ട്വിറ്ററില്‍ കാണാന്‍ സാധിക്കുകയെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങൾ സമയത്തു ലഭ്യമാക്കുന്നതിൽ ഏറെയായി മുന്നിലാണ് ട്വിറ്ററെന്നും അതിനാല്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യതയോടെ അറിയാന്‍ സാധിക്കുമെന്നാണ് മസ്കിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയെൽ റോത്ത്, റോബിൻ വീലർ എന്നിവർ രാജിവെച്ചു. തുടർന്ന് ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു.
തുടർന്ന് വ്യാഴാഴ്ച ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു. ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയൻ കിയേരൻ ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി എന്നിവരും രാജിവച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതാണ് ട്വിറ്റര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള കാരണമെന്നാണ് മസ്ക് നല്‍കുന്ന വിശദീകരണം.
ഈ അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് തിരികെ വിളിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വിറ്ററിൽ നീണ്ട എഴുത്തുകൾ പോസ്റ്റ് ചെയ്യാൻ സഹായിക്കുന്ന നോട്സ് ഫീച്ചറിൻ്റെ പിന്നിലെ ടീമിനെ മുഴുവൻ പിരിച്ചുവിട്ടിരുന്നു. ഇവരോടും തിരികെ വരാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പകുതിയിലധികം ആളുകളെയാണ് ട്വിറ്ററില്‍ നിന്നും പറഞ്ഞുവിട്ടത്. 3700 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിച്ചുവിടലിന്‍റെ ഭാഗമായി കമ്പനി താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു.
ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നല്‍കുമെന്നോ, അല്ലെങ്കിൽ ജോലി സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ട്വിറ്ററിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണം
സി ഇ ഒ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗൽ, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടിരുന്നു. വ്യാജ അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരം നല്‍കാന്‍ പാരഗ് അടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടാണ് ഇവര്‍ കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്കിന്‍റെ നടപടി.
സാമൂഹിക മാധ്യമങ്ങളെ വെറുപ്പിന്‍റെ ഉപകരണങ്ങളാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം. ട്വിറ്റര്‍ താന്‍ ഏറ്റെടുത്തിരിക്കുന്നത് പണമുണ്ടാക്കാന്‍ മാത്രമല്ല. മനുഷ്യരാശിയുടെ വളര്‍ച്ചക്ക് സഹായകമാവുന്ന കാര്യങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ
പരസ്യങ്ങള്‍ നിര്‍ത്തിയതെന്നും ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും പുതിയ പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ജനറല്‍ മോട്ടോഴ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നലെ കമ്പനിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന ആശങ്ക ലോകത്തിന്‍റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നതിനിടയിലാണ് ജനറൽ മോട്ടോഴ്‌സിന്‍റെ പിന്‍വാങ്ങല്‍.
ട്വിറ്റര്‍ വീണ്ടും ഉപയോഗിക്കുമോയെന്ന കാര്യത്തിന് അദ്ദേഹം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
മുതല്‍ പരാഗ് അഗര്‍വാളിനെ പുറത്താക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കമ്പനിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നഷ്ടപരിഹാര തുകയോടൊപ്പം അദ്ദേഹത്തിന്‍റെ ഓഹരിയുടെ പങ്കും ലഭിക്കും. അതേസമയം, ആരായിരിക്കും പുതിയ മേധാവിയെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം നല്‍കിയിരുന്നു. 3.67 ലക്ഷം കോടി രൂപക്ക് മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തെയാണ് ഓഹരി ഉടമകള്‍ വോട്ടെടുപ്പിലൂടെ പിന്തുണച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇലോന്‍ മസ്ക് പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഓഹരി ഉടുമകള്‍ വോട്ടെടുപ്പ് നടത്തിയത്.
ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
4400 കോടി ഡോളറിന്‍റെ കരാറില്‍ നിന്നാണ് മസ്ക് പിന്മാറുന്നത്. എന്നാല്‍, മസ്കിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും വാദപ്രതിവാദങ്ങളും നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയണം
ട്വിറ്ററിന്റെ സേവനം ഉപയോഗിക്കുന്നവരെ ഞങ്ങള്‍ എപ്പോഴും ബഹുമാനിക്കുന്നു. എന്നാല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും അക്കൗണ്ടിനെതിരെ നിയമപരമായ അഭ്യര്‍ത്ഥനകള്‍ വന്നാല്‍ അത് അക്കൗണ്ടിന്‍റെ ഉടമകളെ അറിയിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും റാണ അയൂബ്ബിന് ട്വിറ്റര്‍ അയച്ച ഇ -മെയില്‍ സന്ദേശത്തില്‍ പറയുന്നു
ട്വീറ്ററിന്‍റെ മുന്‍ മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കിയാണ് ട്രംപ് കോടതിയില്‍ ഹര്‍ജി സമീപിച്ചത്. എന്നാല്‍ ട്വീറ്ററിന്‍റെ നയം അനുസരിച്ച് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കത്തെയും തെറ്റായ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന അക്കൌണ്ടുകളും നിരോധിക്കാന്‍ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനായി അല്‍ഗോരിതം ഓപ്പണ്‍ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയും ട്വിറ്ററിനെ കൂടുതല്‍ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-ല്‍ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബിജെപി അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് 8 ദിവസത്തേക്ക് ബ്ലോക്ക് ചെയ്തത്.
ഐ.ഐ.ടി ബോംബെ, അമേരിക്കയിലെ സ്‌റ്റാൻഫോഡ് സർവകലാശാല എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയായ പരാഗ് അഗ്രവാൾ 2011ലാണ് ട്വിറ്ററിലെത്തുന്നത്. അതിനുമുമ്പ് മൈക്രോസോഫ്‌റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിരുന്നു. ആദ്യകാലത്ത് ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്‍ പ്രവർത്തിച്ച അദ്ദേഹം 2014-ലാണ് കമ്പനിയുടെ നിർണ്ണായക മാറ്റത്തിന്റെ ഭാഗമായത്
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. ഇതോടെ യൂട്യൂബിന്റേയും ഫേസ്ബുക്കിന്റേയുമൊക്കെ നിരയിലേക്ക് വരികയാണ് അമേരിക്കന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും.
ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ട്വിറ്റര്‍ ലോഗോയിലുള്ള പക്ഷിയെയാണ് പൊരിക്കുന്നതെന്ന് ശ്രീരാജിനോടൊപ്പമുള്ള പ്രതിഷേധക്കാര്‍ അവകാശപ്പെടുകയുണ്ടായി. ട്വിറ്റര്‍ പക്ഷിയെന്ന് പറഞ്ഞ് ചത്ത കാടപ്പക്ഷിയെയാണ് സംഘം എണ്ണയില്‍ വറുത്തെടുത്തത്. പൊരിച്ച പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
മോദി ജീ നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? കോണ്‍ഗ്രസ് സത്യവും അഹിംസയും ജനഹിതവും മാത്രം മുറുകെപ്പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ പാര്‍ട്ടിയാണ്. അന്ന് ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ വീണ്ടും വിജയിക്കും
ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ലഭിക്കുന്ന എല്ലാ പരാതികളിലും മാസം തോറും റിപ്പോര്‍ട്ട് തയാറാക്കണം. അതിനോടൊപ്പം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കേണ്ടത് പരാതി പരിഹാര ഓഫീസറാണ്.
പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.
ട്വിറ്ററിനെതിരെ കേന്ദ്ര ഐടി മന്ത്രി രവി ശങ്കറും രംഗത്ത് എത്തി. അഭിപ്രായ സ്വതന്ത്ര്യത്തിന്‍റെ പാതവാഹകരെന്ന് അവര്‍ സ്വയം ചിത്രീകരിക്കുന്നു. പലതവണ അവസരങ്ങള്‍ നല്‍കിയിട്ടും ഐടി ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല. നിയമം പാലിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് പാഴ്വേലയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൻഡേഴ്‌സൺ
സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതിനുളള നിയമങ്ങള്‍ നിര്‍മ്മിക്കാനും വിദ്വേഷ പ്രസംഗങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററുമെല്ലാം നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്കും ഇതിനു പിന്നാലെ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. അക്കൗണ്ട് പാസ്‌വേര്‍ഡ് മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓരുപാട് കമ്പനികള്‍ വംശീയത്‌ക്കെതിരായുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്ററിനൊപ്പം അമേരിക്കന്‍ ബാങ്കായ ജെപി മോര്‍ഗനും സമാനമായ നീക്കം പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ലോകം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഹോണ്ടുറാസ് പ്രസിഡന്റിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനായിമാത്രം ഉണ്ടാക്കിയ 3,104 വ്യാജ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു.