കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (വ്യാഴാഴ്ച്ച) രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
ഇനി മുതല്‍ 500 സബ്സ്‌ക്രൈബര്‍മാരായാല്‍ യൂട്യൂബില്‍ നിന്നും വരുമാനം ലഭിച്ച് തുടങ്ങും. ഇതുവരെ 1000 സബ്‌സ്‌ക്രൈബേഴ്‌സ് ആയിരുന്നു വേണ്ടിയിരുന്നത്.
അമേരിക്കയിലെ കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോ കാണുമ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്നത് 56 മിനിറ്റു മാത്രമാണ്.
ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ-തൊയിബ ഭീകരരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്രീന്‍ ഭട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറായിരുന്നുവെന്നും അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അമ്രീനെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി 25,000 ലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്.
വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണ്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങിയ വലിയ സബ്സ്ക്രൈബര്‍ ബെസുള്ള യു ട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്.
എന്നാല്‍ വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അതിനാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. നിലവില്‍ 6 മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നിയമ നടപടി ആരംഭിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
അതേസമയം, ഇവര്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ജില്ലാ, ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ച ജാമ്യം നിലനില്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോലീസ് അസൂത്രിതമായി തങ്ങളെ കുടുക്കുകയാണെന്നാണ് ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ആരോപണം. തങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത് നിയമ സംവിധാനങ്ങള്‍ വഴി കുടുക്കുകയാണെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍ യൂട്യുബ് വ്ളോഗിലൂടെ വ്യക്തമാക്കി
അതോടൊപ്പം, പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്.
സ്ത്രീകളുടെ പ്രതികരണവും, ഇയാളുടെ പ്രവൃത്തിയും കൂട്ടുകാരാണ് വീഡിയോയില്‍ പകര്‍ത്തുക. ഡിസ്റ്റര്‍ബിങ് ദി ഫീമെയില്‍സ് -കേരള പ്രാങ്ക്' എന്ന തലക്കെട്ടില്‍ രണ്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ആകാശ് അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. വീഡിയോ എടുക്കാന്‍ സഹായിച്ച സുഹൃത്തുക്കള്‍ ഒളിവിലാണ്. ഇവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പുതിയ തീരുമാനങ്ങള്‍ ജൂണ്‍ മാസത്തോടെ പ്രാബല്യത്തില്‍ വരും