ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലിക്കൊപ്പം യാത്രപുറപ്പെട്ടതാണ്.
നിരവധിപ്പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകടത്തില്‍ കേന്ദ്രറെയില്‍വേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡ്രൈവറുടെ നില അതീവഗുരുതരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലക്കും കാലിനും ഗുരുതര പരിക്കുപറ്റിയ പന്തിനെ ഡെറാഡൂണിലെ ലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'കൗന്‍ ബനേഗ ക്രോര്‍പതി എന്ന ഷോയുടെ ഇടയില്‍ വെച്ച് ലോഹക്കഷണം കാലില്‍ കൊണ്ടു. രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.
ജോമോന്‍റെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് അന്വേഷണ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോര്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ സംഭവസ്ഥലത്ത് എത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.
ണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അപകടദിവസം കാറോടിച്ച അബ്ദുള്‍ റഹുമാനെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ഹോട്ടല്‍ 1നമ്പര്‍ 18 -ല്‍ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും വീണ്ടും വിളിച്ചു വരുത്തി ഒന്നുകൂടെ ചോദ്യം ചെയ്യും. ആദ്യം നല്‍കിയ മൊഴിയുമായി ഇതിനെ താരതമ്യം ചെയ്ത് പരിശോധിക്കും.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചെന്ന് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ നിന്നും അവര്‍ വെറും കൈയോടെ ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ചിലപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയായിരിക്കും അത്. മദ്യത്തോടെ അകലം പാലിക്കുന്നയൊരാളാണ് അഞ്ജന
സംസ്ഥാനത്തെ 609 ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതത്. അറസ്റ്റിലായ എല്ലാവരും ഹോട്ടലിലെ ജീവനക്കാരാണ്. നമ്പര്‍ 18 ഹോട്ടലിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
ടെന്‍ഷന്‍ കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. കാരണം ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലലോ
തിരുചിത്രമ്പലത്തിനുശേഷം പ്രകാശ് രാജ് മലയാളചിത്രം പടയിലാണ് അഭിനയിക്കുക. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട സംവിധാനം ചെയ്യുന്നത് കമല്‍ കെ. എം ആണ്