താലിബാന്‍ സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇടപഴകാനുളള ഇടമായിരുന്നു ബ്യൂട്ടി പാര്‍ലറുകള്‍.
അടുത്തിടെ അഫ്ഗാനിസ്ഥാനിലുടനീളം പളളികള്‍ക്കും സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരേയുണ്ടായ ആക്രമണങ്ങളെല്ലാം ഐ എസ് ആസൂത്രണം ചെയ്തതാണെന്നും ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു
ശരീഅത്ത് നിയമപ്രകാരമുള്ള, അഫ്ഗാന്‍ സംസ്‌കാരത്തെ മാനിക്കുന്ന യൂണിഫോമായിരിക്കണം വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ടതെന്നും അത് എന്തായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനാല്‍ ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികള്‍ ഇപ്പോള്‍ സ്കൂളുകളിലേക്ക് വരേണ്ടന്നാണ് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചത്.
ശീതകാലം ആരംഭിക്കുന്നതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങള്‍ അടച്ചിടുന്നതിനാലാണ് അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകാനുള്ള പ്രധാന കാരണം.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയവരെ കൊണ്ട് രാജ്യത്തിന് ഉപയോഗമില്ലെന്നും, ആധുനിക വിദ്യാഭ്യാസം ഗുണകരമല്ലെന്നും താലിബാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തിലാണ് ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മതപഠനം പൂര്‍ത്തിയാക്കിയവരുമായി ബിരുദം നേടിയവരെ താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിനു ഉപകാരപ്പെടുന്ന രിതിയില്‍ അവര്‍ക്ക് സംഭവാനകള്‍ നല്കാന്‍ സാധിക്കുന്നില്ല. ആധുനിക വിദ്യാഭ്യാസ രീതി അപ്രധാനമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഫ്ഗാന്‍റെ ഉയര്‍ച്ചയുമായി
താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം ഇന്ത്യയുമായുള്ള ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്.
താലിബാന്‍റെ നിയമപ്രകാരം കുറ്റമല്ലാത്ത വിഷയങ്ങളില്‍ ഇപ്പോള്‍ ജയില്‍ കിടക്കുന്ന തടവുകാര്‍ ഒന്നടങ്കം മോചിപ്പിക്കപ്പെടുകയാണ് എന്നാണ് വിവരം. അമേരിക്കന്‍ പക്ഷപാതിത്വം പുലര്‍ത്തിയവരേയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരെയും താലിബാന്‍കാര്‍ നോട്ടമിട്ടിട്ടുണ്ട്.
പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ചിനെതിരെ താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ പാക് എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്
ഒരു കാരണവുമില്ലാതെ കാബൂളിലെ സ്റ്റേഡിയത്തിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച താലിബാന്‍റെ വാഗ്ദാനങ്ങളില്‍ കഴമ്പില്ലെന്നും നിലൂഫാന്‍ റഹ്മാനി വ്യക്തമാക്കി. നിർഭാഗ്യവശാൽ, തന്‍റെ കുടുംബം ഇപ്പോഴും അവിടെയുണ്ട്.
അഫ്ഗാനിസ്ഥാന്‍ വിട്ടതിന് ശേഷം ആദ്യമയാണ് അഷ്‌റഫ് ഗനി പ്രതികരിക്കുന്നത്. യുഎഇ ഭരണകൂടമാണ് അഷ്‌റഫ് ഗനി രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത് വരുന്നത്. താന്‍ രാജ്യം വിട്ടത് രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാവാതിരിക്കാനാണ്