കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബാബുവിന് തൊഴിലുടമയില്‍നിന്ന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ വിവരം ഇദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. തിങ്കളാഴ്ച്ച സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മുഖത്തെ നീരുകണ്ട് കടയുടമ ചോദിച്ചപ്പോഴാണ് ബാബു അനീഷ് മുഖത്ത് ചവിട്ടിയ വിവരം വെളിപ്പെടുത്തിയത്
അനിയന്‍ പറഞ്ഞത് ചെറുപ്പത്ത് ശാഖയില്‍ പോയ കാര്യമാണ്. അന്ന് കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ശാഖയില്‍ പോയതാണ് അല്ലാതെ ആര്‍ എസ് എസ് ബന്ധമൊന്നുമില്ല. അച്ഛന്‍ ഹിന്ദുവായതിന്റെ പേരില്‍ ആര്‍ എസ് എസ് അതിനെ ബിജെപി രാഷ്ട്രീയമാക്കി മാറ്റുകയായിരുന്നു
അതേസമയം, മുൻ മന്ത്രി എ.കെ ബാലൻ പാലക്കാട് ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്
രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.
ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.