കഴിഞ്ഞ ദിവസം കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കേരളത്തിലെ കുടിയേറ്റ ജനത പരിഹരിച്ചുതരും
പക്ഷെ മലയോര കര്‍ഷകര്‍ക്ക് അത് നിസ്സാര പ്രശ്നമായി തോന്നില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണെന്നും സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജനുവരി പതിനാലിനാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാവുന്നത്. ഫ്രാങ്കോ മുളക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിതനെ വെറുതെ വിടുന്നതെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു
ഉന്നത അധികാരത്തില്‍ ഇരിക്കുന്ന ആള്‍ എന്നനിലയില്‍ ഫ്രാങ്കോ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. തന്‍റെ മൊഴിയില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ജലന്ധർ രൂപതയുടെ കീഴിലുള്ള കോൺവെൻറിൽ വെച്ചാണ് 13 തവണ ചൂഷണം ചെയ്യപ്പെട്ടത്. അതിക്രമത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്തെന്നും പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി റദ്ദാക്കണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമിയും മറ്റ് ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വീടും ഭൂമിയും നഷ്ടമാക്കി മറ്റൊരിടത്തേക്ക് പോകാന്‍ അത്ര എളുപ്പം ജനങ്ങള്‍ക്ക് സാധിക്കില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും ജനങ്ങളുടെ സമരത്തെ വിമോചന സമരമായി പരിഹസിക്കുന്നത് നല്ലതല്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയത്. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.
പാലാ ബിഷപ്പിന്‍റെ സംഭാഷണം സൗഹൃദ രീതിയില്‍ നിന്നും മാറി. അദ്ദേഹം ഒരു തര്‍ക്കയുദ്ധത്തിനാണ് തിരിതെളിച്ചത്. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി. സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോള്‍ തേലക്കാട്ട് ആരോപിച്ചു.
അതോടൊപ്പം, ബിഷപ്പിന്‍റെ പ്രസ്താവന സാമുദായിക ഐക്യം തകര്‍ക്കാന്‍ കാരണമാകുമെന്ന് കാണിച്ച് മുസ്ലിം ഐക്യ വേദി കോട്ടയം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്‍റെ പ്രസ്താവനയെ ന്യായികരിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സത്യം പറഞ്ഞ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി നിലപാട്.
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതോമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍,
ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അവയില്‍ ശ്രദ്ധിക്കേണ്ടത് ഒന്ന് ലവ് ജിഹാദും, മറ്റൊന്നും നര്‍ക്കോട്ടിക്ക് ജിഹാദുമാണ്. കേരളത്തില്‍ തീവ്രവാദികളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.