സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബിജെപിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണം
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ച് ആദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണെന്നും രാജ്യത്തെ നിയമസംവിധാനങ്ങളെ തെല്ലും വിലവെയ്ക്കുന്നില്ലെന്ന സംഘപരിവാറിൻരെ പ്രഖ്യാപനമാണതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
ചിത്രങ്ങള്‍ കണ്ട് ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സുപ്രീംകോടതി ബില്‍ക്കിസ് നീതി നല്‍കുമെന്നും ഈ വ്യക്തികളെ എത്രയുംവേഗം കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
തുടര്‍ന്ന് ലോകായുക്ത മാതല്‍ വിരുപാക്ഷപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ടുകോടി രൂപയിലേറെ പിടിച്ചെടുത്തു. വീട്ടില്‍നിന്ന് കണ്ടെത്തിയ പണം അടയ്ക്കാ വിറ്റ് കിട്ടിയതാണെന്നും താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിരുപാക്ഷപ്പ പറഞ്ഞിരുന്നു.
ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരില്‍ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനുമൊപ്പവുമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്.
അപകീർത്തി നിയമങ്ങളനുസരിച്ച് ഈ കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ശിക്ഷിച്ച ന്യായാധിപനും അറിയുമായിരിക്കും. എന്നാല്‍, ഈ ശിക്ഷ വിധിക്കാൻ പാകത്തിൽ നമ്മുടെ നീതിന്യായ സംവിധാനത്തിലേക്കുള്ള സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും നിയന്ത്രണം നീണ്ടുകഴിഞ്ഞു എന്നതാണ് വസ്തുത എന്ന് പുഴങ്കര നിരീക്ഷിക്കുന്നു.
കരാറെടുത്ത കമ്പനിക്ക് യന്ത്രങ്ങള്‍ വാടകക്കെടുക്കാമെന്ന് മാത്രമാണ് വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ് കരാര്‍ നല്‍കിയത്. കരാര്‍ പ്രകാരമുള്ള ജോലികളില്‍ വീഴ്‌ച നടത്തിയതായി തെളിഞ്ഞാല്‍ കമ്പനിക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്നതിനും കോര്‍പറേഷന് മുന്നില്‍
കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപതയിൽ സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
ദേശീയപ്രാധാന്യമുള്ള പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ ബിജെപി പാർലമെന്റ് സ്തംഭിപ്പിക്കുന്നു. ലോക്സഭയിലും രാജ്യസഭയിലും തിങ്കളാഴ്ച മുതൽ കാണുന്ന ദൃശ്യമിതാണ്. ഭരണകക്ഷി തന്നെ സഭാ നടപടികൾ തടസപ്പെടുത്തുന്നത് വളരെ അസാധാരണമായ നടപടിയാണ്.
എഴുന്നൂറോളം വീടുകള്‍ അഗ്നിക്കിരയാകുകയോ, തകര്‍ക്കുകയോ ചെയ്‌തു. പ്രതിപക്ഷ എംഎല്‍എമാരുടേയും, നേതാക്കന്മാരുടേയും വീടുകള്‍ അക്രമിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറയുന്നു.
നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നുവെന്നും അതാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്നും എന്‍സിപി വിശദീകരിച്ചു. എന്‍സിപി അടക്കം എല്ലാ പാര്‍ട്ടികളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ നാഗാലാന്‍ഡില്‍ ഇത്തവണയും പ്രതിപക്ഷമില്ല.
സുരേഷ് ഗോപി തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അക്കാര്യത്തിൽ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
പൊതുവിപണയിലെ കേന്ദ്ര സർക്കാറിൻ്റെ ഇടപെടൽ കാര്യക്ഷമമല്ലാത്തതിനാൽ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടർച്ചയായി വർധിക്കുന്നതിനിടെയുള്ള കേന്ദ്ര
വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളത് - പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഐഎഎസ്സുകാരനായ പ്രശാന്ത് കുമാര്‍ നിലവില്‍ ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. സോപ്പും ഡിറ്റര്‍ജന്റും ഉണ്ടാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുന്നതിന് ഇയാള്‍ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു
ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലവാരത്തിൽ ഉള്ള 2020 -ൽ കേന്ദ്ര സർക്കാർ സബ്‌സിഡി ബാങ്കുകളിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു.
2018ൽ 44 സീറ്റ് നേടിയ ബിജെപി സഖ്യത്തിന് ഇക്കുറി 11 സീറ്റ് കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും വോട്ട് ചെയ്‌ത എല്ലാവർക്കും അഭിവാദ്യങ്ങൾ.
സബ്സിഡി ഇല്ലാതാക്കിയും വിലകൾ ഉയർത്തിയും അതു പടിപടിയായി ഉയർത്തി. ഇപ്പോൾ പ്രഖ്യാപിച്ച 50 രൂപ വിലവർദ്ധനവടക്കം പാചകവാതകവില സിലിണ്ടറിന് 1110 രൂപയായി - തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
2024- ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ കക്ഷികളുടെ സഖ്യം ശക്തിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ഖാര്‍ഗെ ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ഇന്നലെയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയത് നന്ദി എന്നുമാണ് സത്യേന്ദര്‍ ജെയിന്‍ രാജിക്കത്തില്‍ പറഞ്ഞത്
'രാഷ്ട്രീയത്തിലിറങ്ങിയതോടെ തന്നെ എനിക്ക് പടങ്ങള്‍ കുറഞ്ഞു. പ്രത്യേകിച്ച് ബിജെപിയിലേക്ക് വന്നതോടെ ആളുകള്‍ക്ക് എന്നോട് പുച്ഛമായി. രാഷ്ട്രീയത്തില്‍ വന്നതുതന്നെ തെറ്റായിപ്പോയി എന്നാണ് തോന്നുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ല'- ഭീമന്‍ രഘു പറഞ്ഞു.
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യു എൻ ഐ പോലെയുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളെ ഒഴിവാക്കി കൊണ്ടാണ് സംഘ രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്തുന്ന ഒരു സ്ഥാപനത്തെ പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സാക്കി മാറ്റിയതെന്ന് ഡി വൈ എഫ് ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'എന്റെ പാര്‍ട്ടി ഇതുവരെ കോണ്‍ഗ്രസില്‍ ലയിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ ലയിക്കാന്‍ ഞാന്‍ എന്റെ പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. അതിന് ആദ്യം സംസ്ഥാന എക്‌സിക്ക്യൂട്ടീവ് വിളിച്ച് പ്രമേയം പാസാക്കണം'-
വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തേ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ എക്കാലവും സംഘപരിവാറിനായി പ്രവർത്തിച്ച വാർത്താ ഏജൻസിയാണ്.
അടുത്തിടെ ഗൗതം അദാനി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’ എന്ന് പവൻ ഖേര വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പവന്‍ ഖേരയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അത് ബിജെപിയായാലും കോണ്‍ഗ്രസായാലും അവര്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വികാരമാണ് വ്രണപ്പെടുത്തുന്നത്.
12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ഈ ബാച്ച് ചീറ്റകളെയും എത്തിക്കുന്നത്.
ലോകത്തെ ആദ്യത്തെ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ യാണ് ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം.
അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം.
പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടിയായിരിക്കും നീട്ടുക.
കമ്മീഷൻ വിശദമായ തെളിവെടുപ്പുകൾക്ക് ശേഷം 1969ൽ റിപ്പോർട്ട് സമർപ്പിച്ചു. ഗാന്ധിവധത്തിന്റെ സൂത്രധാരൻ സവർക്കർ ആയിരുന്നുവെന്ന് ജെ എൽ കപൂർ കമ്മീഷൻ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ കണ്ടെത്തിയിട്ടുണ്ട്
ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളീളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം രീതികളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒരാശയത്തേയും തടഞ്ഞുവെക്കരുതെന്നും
അഭിപ്രായസ്വാതന്ത്ര്യം നൽകാനോ വിമർശനങ്ങളെ ജനാധിപത്യ രീതിയിൽ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും തയ്യാറല്ലെന്ന വസ്തുത ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ബിബിസി ഡോക്യുമെന്ററിക്കെതിരായ സർക്കാരിന്റെ നടപടി - എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ 7 ഏക്കര്‍ ഭൂമി സ്വകാര്യ ഗ്രൂപ്പിനുള്‍പ്പെടെ വിട്ടു നല്‍കിയ റെയില്‍വെ ലാന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ
ദാരിദ്ര്യം അനുഭവിക്കുന്നവരെയും കര്‍ഷകരെയും സഹായിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല കോണ്‍ഗ്രസിനെയും പാര്‍ട്ടി നേതാക്കളെയും പ്രശംസിച്ച് വരുണ്‍ ഗാന്ധി രംഗത്ത് എത്തുന്നത്. ഇന്ദിരാഗാന്ധിയെ രാജ്യത്തിന്‍റെ അമ്മയെന്നാണ് അടുത്തിടെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഇന്ന് മാധ്യമസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയാണ് എന്ന് ആരോപിക്കുന്നവര്‍, അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരോ നരേന്ദ്രമോദി സര്‍ക്കാരോ ഒരു മാധ്യമസ്ഥാപനത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നതും ആരുടെയും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കിയിട്ടില്ലെന്നതും മറക്കുന്നു
ശോഭാറാം ഗഹര്‍വാര്‍ പറഞ്ഞത് സ്വാതന്ത്ര്യസമരത്തിനുവേണ്ടി പോരാടിയിട്ട് അവരുടെ കൈവിരലിന്റെ അറ്റത്തുപോലും ഒരു മുറിവുണ്ടായിരിക്കില്ല എന്നാണ്. അങ്ങനെയുളളവര്‍ക്ക് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്ത് പങ്കാണുണ്ടാവുക?
ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ശക്തിയായി വളരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. '2024-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി ബിജെപി സജീവമായി സാമുദായിക ഐക്യം തകര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തും
നാരായണ്‍പൂരില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ക്രിസ്ത്യന്‍ പളളിക്കുനേരേ ആക്രമണമുണ്ടായത്. പ്രദേശത്ത് ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും അനധികൃതമായി പളളികള്‍ നിര്‍മ്മിക്കുന്നുവെന്നും ആരോപിച്ചാണ് അക്രമികള്‍ പളളി അടിച്ചുതകര്‍ത്തത്.
ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
അപഹസിക്കാനും അതുവഴി ഭരണഘടനയെ അപമാനിക്കാനുമാണ് ഇപ്പോള്‍ നിയമിക്കപ്പെട്ട പല ഗവര്‍ണര്‍മാരും ശ്രമിക്കുന്നത്. ഈ രീതിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. പി ടി ഐ യോട് സംസാരിക്കുകയായിരുന്നു അദേഹം.
വെറും 32 വയസ്സുള്ള തന്നെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുകയാണ് എന്ന് ആദിത്യ താക്കറെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അതിനോട് പ്രതികരിക്കവേയാണ് തങ്ങള്‍ നടത്തിയത് കുതിരക്കച്ചവടം തന്നെയാണ് എന്ന് സമ്മതിക്കുന്ന തരത്തില്‍ ദേവേന്ദ്ര ഫട്നാവിസ് സംസാരിച്ചത്.
ബിജെപി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നത്. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും തൊഴിൽ സുരക്ഷയില്ല
പ്രഗ്യാസിങ് ഠാക്കൂര്‍ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ തെഹ്സീന്‍ പൂനെവാലെയാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങള്‍ക്കാര്‍ക്കും അവരുടെ മറുപടി തൃപ്തികരമായി തോന്നിയില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സൊഹാന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരുകോടി രൂപയേക്കാൾ കൂടുതൽ വായ്പയെടുത്തിട്ടുള്ള ബാങ്ക് കൊള്ളക്കാരെ റിസർവ്വ് ബാങ്ക് രണ്ടായി തരംതിരിക്കാറുണ്ട്. ഒന്ന്) മനപൂർവ്വം ബാങ്കിനെ കബളിപ്പിക്കുന്നവർ.
വായ്പ എഴുതിത്തള്ളിയതുകൊണ്ട് റിക്കവറി നടപടികളൊന്നും അവസാനിപ്പിക്കുന്നില്ല. അതേസമയം ബാങ്കുകളുടെ കിട്ടാക്കടം ബാലൻസ്ഷീറ്റിൽ കുറയും. ബാങ്കുകളുടെ നികുതി ബാധ്യതയും കുറയും. അതുവഴി ബാങ്കുകളെ കൂടുതൽ സുസ്ഥിരമാക്കാൻ കഴിയുമെന്നാണ് അവരുടെ വാദം.
യാത്രയില്‍ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമേ ഭരത് ജോഡോ യാത്രയില്‍ പങ്കെടുപ്പിക്കാവുള്ളുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻഡൂഖ് മാണ്ഡവ്യ കത്തയച്ച കത്തില്‍ പറയുന്നു. ഭാരത് ജോഡോ യാത്ര നിലവില്‍ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്.
ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബിജെപി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം
തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണ്. എട്ട് മണിക്കൂർ ജോലി, മിനിമം കൂലി, സംഘടിക്കാനുള്ള അവകാശം എന്നിവയെല്ലാം ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തിന് അർഹമായ ജിഎസ്‌ടി വിഹിതംപോലും നിഷേധിക്കുകയാണ്. സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതിന് അനുവദിച്ചിരുന്ന കേന്ദ്രവിഹിതം നിർത്തലാക്കി.
സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് യാതൊരു പങ്കില്ലെന്ന് ഇപ്പോഴും തനിക്ക് പറയാന്‍ സാധിക്കുമെന്നും സഭയ്ക്ക് പുറത്തുനടത്തിയ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ മറുപടി.
ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ സഹായത്തോടെയാണ് ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി കസേരയിലെത്തിയത്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെയുടെ പ്രസ്താവന മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കം നടക്കുന്നതിന്‍റെ
ബിൽ ചർച്ചയ്‌ക്ക് വരുമെന്ന് മുൻകൂട്ടി അറിവുള്ളപ്പോഴും അവർ പങ്കെടുക്കുന്നില്ല. സംഘപരിവാർ അജൻഡയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സംഘപരിവാറിന്റെ രാഷ്‌ട്രീയസമീപനവും തുറന്നുകാണിക്കണം. ഇടത് ജനാധിപത്യ ബദലിന് പ്രാധാന്യം നൽകണം. ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാരിനെതിരെയുള്ള കർഷക സമരം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിൽ ഭാവി പ്രവർത്തനവും ബദൽ സമരങ്ങളും ശക്തമാക്കണം.
ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരം ശക്തമാണെന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തിലും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രതിപക്ഷ കക്ഷികളിലെ പ്രത്യയശാസ്ത്രദാരിദ്ര്യത്തെ മുതലെടുത്തുമാണ് ബിജെപിക്ക് അവരുടെ ശരിക്കുള്ള ജനസ്വാധീനത്തിൽ കവിഞ്ഞുള്ള അധികാരം നേടാനായാതെന്നും സിപിഎം ആരോപിച്ചു.
തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്.
തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. യുപിഎ സർക്കാരിന്‍റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദ്ദഫലമായാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. അത് അട്ടിമറിക്കാനാണ് നീക്കം. പദ്ധതിയിൽ വർഷത്തിൽ
മോദി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പുള്ള സമയമായ 2014 ജനുവരി വരെ നികത്തപ്പെട്ട തസ്തികകളുടെ എണ്ണം 33.02 ലക്ഷം ആയിരുന്നുവെങ്കിൽ
അതിനാൽ അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ് ശ്രമം. അതിന് ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
നിങ്ങള്‍ക്ക് ചിലപ്പോള്‍ വലിയ ഭൂരിപക്ഷമുണ്ടായേക്കാം. ആ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് എല്ലാം നശിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട ഒന്നിനുപുറകേ ഒന്നായി രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുകയാണ്.
20 കോടി മുസ്ലിങ്ങളുള്ള (15%) ഇന്ത്യയിൽ, മോദി സർക്കാരിൽ കഷായത്തിൽ ചേർക്കാൻ പോലും ഒരു മുസ്ലിം പ്രതിനിധിയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക, ഗവേഷക നിയമനങ്ങളിൽ നിരന്തരമായി സംവരണം അട്ടിമറിക്കപ്പെടുകയാണ്. 2021-22 അക്കാദമിക വർഷത്തിൽ ഐഐടികൾ, ഐഐഎമ്മുകൾ, ഐസെറുകൾ ഉൾപ്പെടെയുള്ള
അതുകൊണ്ടുതന്നെ അംബേദ്കറെപ്പോലുള്ളവർ വിഭാവനംചെയ്ത ഇന്ത്യക്കുവേണ്ടി പുരോഗമന ജനാധിപത്യവാദികളായ എല്ലാ മനുഷ്യരും അണിചേരുക എന്നതാണ് ഇന്നത്തെ കാലം നമ്മളോട് ആവശ്യപ്പെടുന്ന കടമയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഭാരത് ജോഡോ യാത്ര ഒരു വ്യക്തിയുടേതല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനും രാജ്യത്തിനുമുന്നിലെ വെല്ലുവിളികളെ നേരിടാനുമുളള കൂട്ടായ യാത്രയാണ്.
സ്വാധീനിക്കുന്നതിനായി റോഡ് ഷോ നടത്തിയെന്നും ഇത് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും കാണിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ബാലുഭായ് പട്ടേലാണ് പരാതി നല്‍കിയത്.
ആര്‍ എസ് എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് പറഞ്ഞു പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. സഹോദരന്‍ പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. മരിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ് സഹോദരന്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും
ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി കോടതിയെ സമീപിച്ചത്.
തീരദേശം ഈ പദ്ധതിക്കെതിരെ കലഹിക്കുന്നത് ഇപ്പോൾ പെട്ടെന്ന് മറ്റേതോ താൽപ്പര്യത്തിന്റെ പേരിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൊള്ളാം
ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ തകർത്തത് മോദി ഭരണമാണ്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ടയർ വെടിവച്ച് പൊട്ടിക്കുന്നതുപോലെയുള്ള നടപടി ആയിപ്പോയി നോട്ടുനിരോധനം. അതിനുശേഷം 2016 മുതൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്കായിരുന്നു. കോവിഡിനു തൊട്ടുമുമ്പ് അത് 3.7 ശതമാനത്തിൽ എത്തുകയും ചെയ്തു.
ഭാരതീയ ജനതാ പാര്‍ട്ടി ഗുജറാത്ത് അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട ഒരു വീഡിയോയില്‍ കുറച്ച് വിദേശ പൗരന്മാര്‍ കാവി ഷാള്‍ ധരിച്ച് ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുന്നതും ഗുജറാത്തിലെ ജനങ്ങള്‍ എങ്ങനെ വോട്ടുചെയ്യണമെന്ന് സംസാരിക്കുന്നതും കാണാം
ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് നാം ദിവസവും കാണുന്നത്. ബിജെപിയുടെ അജണ്ട നടപ്പിലാക്കാനും ബിജെപി ഇതര സര്‍ക്കാരുകളെ അസ്വസ്ഥരാക്കാനും ഗവര്‍ണര്‍മാരെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നു.
ഗുജറാത്തികള്‍ക്ക് വെള്ളം നിഷേധിച്ചവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള വിരോധം പ്രകടിപ്പിക്കുകയാണ്. മേധാ പട്കറിന് ഭാരത് ജോഡോ യാത്രയുടെ നേതൃനിരയില്‍ സ്ഥാനം നല്‍കിയതോടെ വര്‍ഷങ്ങളായി ഗുജറാത്തികള്‍ക്ക് വെള്ളം
കേസിലെ മുഖ്യപ്രതിയായ സതീഷ് ശര്‍മയെന്ന രാമചന്ദ്ര ഭാരതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു
ബിജെപിക്ക് സ്വാധീനമുള്ള മേഖലയിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോള്‍ ലഭിക്കുന്ന പ്രതികരണം പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ തെരഞ്ഞെടുപ്പിനെക്കാള്‍ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്.
വിവരത്തെ തുടർന്നാണ് തെലങ്കാന പോലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് എലൂര്‍ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളാ പോലീസിന്‍റെ സഹായത്തോടെയാണ് തെലുങ്കാന പോലീസ് കൊച്ചിയില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.
രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കണം. അയോധ്യ ക്ഷേത്ര നിർമ്മാണം സർക്കാർ പദ്ധതി പോലെയാണ് നടത്തപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. മിസോറാമിലും ഹിമാചലിലും കാണുന്നത് ചെറുപാർടികളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് യെച്ചൂരി പറഞ്ഞു.
അടുത്ത ചൊവ്വാഴ്ച്ചയോ ബുധനാഴ്ചയോ ഭാരവാഹി യോഗം ചേരും. ഉന്നതാധികാര സമിതി അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുക്കുക. സിപിഎം പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് ശാഖകള്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ തടഞ്ഞുവെന്നും ആര്‍ എസ് എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ ആളെ വിട്ടുനല്‍കിയെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹെലികോപ്റ്ററിലാണ് താഷിഗാങ്ങില്‍ പോളിങ് സാമഗ്രികള്‍ എത്തിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിച്ച് പ്രായമായവര്‍ക്കും ശാരീരിക വിഷമതകള്‍ ഉള്ളവര്‍ക്കും പ്രത്യേക സൌകര്യങ്ങള്‍ പോളിങ് ബൂത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്! സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന
മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാർഡിലെ മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ്സ് ശക്തമായി ആവശ്യപ്പെടുന്നു. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളിൽ മനം മടുത്ത് പാർട്ടി വിട്ട ബിജുവിന് പൂർണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും നൽകിയതാണ്.
ബിജെപി പണം മുടക്കി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ ഏകദേശം 46 മുതൽ 48 വരെ വീഡിയോകളുണ്ടെന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളത്. ഈ വ്യാജ വീഡിയോകളിലൂടെ അവർ തൃണമൂൽ കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയാണ്. അവരുടെ രാഷ്ട്രീയം തന്നെ നുണകള്‍ പ്രചരിപ്പിക്കുകയെന്നതാണ്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കു
കേന്ദ്രസര്ക്കാരിന്റെ സാമ്പത്തിക സംവരണത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് കഴിഞ്ഞദിവസമുണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിക്കുകയാണുണ്ടായത്.
സ്വര്‍ണക്കടത്ത് കേസില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളെ പിന്തുണച്ചുകൊണ്ടാണ് സുധാകരന്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. സ്വർണ്ണക്കടത്തിൽ ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട്
കേന്ദ്രസര്‍ക്കാരിനെയും ഇ ഡിയേയും വെല്ലുവിളിച്ച് ഹേമന്ദ് സോറന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെങ്കില്‍ അറസ്റ്റ് ചെയ്യൂ. എന്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നതെന്ന് ഹേമന്ദ് സോറന്‍ ചോദിച്ചു.
ഛത്തീസ്ഗഡിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് ഇ ഡി നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോള്‍ ഇ ഡി ഓഫീസിന് മുന്‍പില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് ഝാര്‍ഖണ്ഡിലെ ജനങ്ങളെ ഇ ഡിയും കേന്ദ്രസര്‍ക്കാരും ഭയപ്പെടുന്നതെന്നും ഹേമന്ദ് സോറന്‍ ചോദിച്ചു.
ബിജെപിക്ക് വേണ്ടിയാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഹേമന്ദ് സോറന് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നയിടങ്ങളിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇ ഡി നോട്ടീസ് അയച്ച് വേട്ടയാടുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന പ്രധാനവിമര്‍ശനം.
ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകത്തെക്കുറിച്ച് മോദിയ്ക്കും അമിത് ഷായ്ക്കും പങ്കുണ്ടോയെന്നാണ് ട്വീറ്റിനടിയില്‍ ആളുകള്‍ ചോദിച്ചിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണമാണെന്നും ഇത് അതിരുവിട്ട ട്വീറ്റ് ആണെന്നും ആളുകള്‍ കമന്‍റുകള്‍ ചെയ്യുന്നു.
വാഷിം ജില്ലയിലെ വരൂഡ്ടോഫയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലും വാങ്കഡെ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ എല്ലാദിവസവും വാങ്കഡെയും ഭാര്യയും പങ്കെടുത്തിരുന്നു.
25-ലധികം നേതാക്കളുടെ സുരക്ഷ പിന്‍വലിക്കുന്നുവെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നവാബ് മാലിക്, അനിൽ ദേശ്മുഖ്, വിജയ് വഡേത്തിവാർ, ബാലാസാഹേബ് തൊറാട്ട്, നാനാ പട്ടോലെ, ഭാസ്‌കർ ജാദവ്, സതേജ് പാട്ടീൽ, ധനജയ് മുണ്ടെ, സുനിൽ കേദാരെ, നർഹാരി സിർവാൾ, വരുൺ സർദേശായി എന്നിവരുടെ സുരക്ഷയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
ടി ആര്‍ എസില്‍നിന്ന് ബിജെപിയിലേക്ക് മാറാന്‍ നൂറുകോടിയോളം വാഗ്ദാനം ചെയ്തു എന്നാണ് എംഎല്‍എമാര്‍ പൊലീസിന് നല്‍കിയ മൊഴി. അറസ്റ്റിലായ നന്ദകുമാര്‍ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ സഹായിയാണെന്ന് ടി ആര്‍ എസ് ആരോപിച്ചു.
കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. രൂപയുടെ മൂല്യം അതിവേഗം ഇടിഞ്ഞതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുരിതത്തിലാണെന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇതിനുപിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രതികരണം.
ഈ നാടിനെയും ജനതയെയും കണക്കറ്റ് അധിക്ഷേപിക്കുകയാണ്. ജനാധിപത്യസംസ്ക്കാരത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്നതുകൊണ്ടാണ് ഈ നാട് അങ്ങയോട് ക്ഷമിക്കുന്നത്. ഓരോ ദിവസവും പരിഹാസ്യതയുടെ പുതിയ ആഴങ്ങളിലേയ്ക്കാണ് അങ്ങ് വീഴുന്നത്. ധനമന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടു
അദ്ദേഹത്തിന്റെ പത്രസമ്മേളനം നോക്കൂ. താൻ അഭിഭാഷകനാണെന്നും രാജ്യത്തെ മുതിർന്ന അഭിഭാഷകരോട് ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നത് എന്നുമൊക്കെ പറഞ്ഞ് തന്റെ വാദങ്ങൾ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ അദ്ദേഹം നടത്തി. കോടതി വിധി നോക്കൂ.
കൊലപാതകക്കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. എന്നാല്‍ തന്‍റെ കാര്യത്തില്‍ 2020 ഏപ്രില്‍ വരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. അതിനാല്‍ പ്രതിക്ക് സ്വഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ഋഷികേഷ് ദേവ്ദികറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ കടുത്ത വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്നത്. ബിജെപിയുടെ സ്ത്രീകളോടുള്ള സമീപനമാണ് ഈ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മന്ത്രി സോമണ്ണ രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
'ക്രിമിനലുകളെ ഒതുക്കാനായി നടത്തിയ ഏറ്റുമുട്ടലില്‍ 4, 453 പേര്‍ക്ക് പരിക്കേറ്റു. ഇക്കാലയളവില്‍ നന്ന ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരത്തിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച പോലീസുദ്ദ്യോഗസ്ഥ രുടെ കുടുംബങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തും. പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും'- മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തരാഖണ്ഡിലും ഇതേരീതിയാണ് എ ഐ എം ഐ എം തുടരുന്നത്. ഒരു പ്രത്യേക മതവിഭാഗം ആളുകള്‍ കൂടുതലായി താമസിക്കുന്ന ഹരിദ്വാർ, ഉദ്ധം സിംഗ് നഗർ, നൈനിറ്റാൾ തുടങ്ങിയ ജില്ലകളില്‍ ഒവൈസി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും വോട്ടുവിഭജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഗുജറാത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്
തിരക്കുപിടിച്ച ഈ ജീവിതത്തിൽ ടൈം മാനേജ്‌മെന്റ് വളരെ അത്യാവശ്യമാണ്. ഒരുപാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്യേണ്ടിവരും. പെട്ടന്ന് എന്നെ എന്റെ മണ്ഡലത്തിലേക്ക് വിളിച്ചാൽ എനിക്ക് എപ്പോഴും അങ്ങോട്ടേക്ക് എത്തിച്ചേരാൻ കഴിയണമെന്നില്ല.
അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനുമുണ്ടായിരുന്നു. അന്നത്തെ നേതാക്കള്‍ വിശ്വസ്തരായിരുന്നു. എല്‍ കെ അദ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ ഒരാള്‍ക്കും ചെവികൊടുക്കുന്നില്ല
പാര്‍ട്ടിയില്‍ യുവജനങ്ങളുടെ പങ്കാളിത്തം കൂടിവരികയാണ്. ഇത് കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജം നല്‍കുന്ന കാര്യമാണ്. വരും ദിവസങ്ങളിൽ നിരവധി യുവാക്കൾക്ക് പാർട്ടിയിൽ നിർണായക ചുമതലകൾ ലഭിക്കും. ബിജെപിയുടെ ഉയര്‍ത്തിപ്പിടിച്ച പ്രതിച്ഛായ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പ്രതിപട്ടികയിലുണ്ടായിരുന്ന 15 പേരെ തെളിവിന്‍റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 2013ലാണ് മുസാഫർനഗറിൽ കലാപമുണ്ടായത്. 2013 ആഗസ്റ്റിൽ ഷാനവാസ് എന്ന യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്. പിന്നീട് ഗൗരവ്
നിലവിലുള്ള 22 ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകള്‍ അംഗീകരണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നതിനെ അവഗണിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം. "ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുൻകാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിക്കുന്നത് നന്നായിരിക്കുമെന്നും
'സംസ്ഥാനത്തെ ജനങ്ങൾ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കാത്തതിനാൽ തമിഴ്‌നാട്ടിൽ ബിജെപിക്ക് ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെപ്പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡി എം കെ അധികാരത്തിലെത്തണം. അതിനാല്‍ 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകരെ സജ്ജരാക്കണം'- എം കെ സ്റ്റാലിന്‍ കൂ
സംസ്ഥാനത്ത് ഒരു ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എ എ പിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.