വളരെ അഭിമാനം തോന്നുന്നു. ആര്‍ക്ക് ഒന്നാം സ്ഥാനം കിട്ടുന്നുവെന്നല്ല. നിങ്ങള്‍ ഇവിടെവരെ എത്തണമെങ്കില്‍ മികച്ച കഴിവുള്ളവരായിരിക്കും. സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയത് ഏറ്റവും വലിയ ഭാഗ്യമായാണ് താന്‍ കരുതുന്നത്. എല്ലാവര്‍ക്കും ആശംസകള്‍'
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടത്തില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ താമരശേരി ചുരത്തിന്റെ ഏഴാം വളവിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ബസ്സിലെ യാത്രാക്കാര്‍ക്കൊ ജീവനക്കാര്‍ക്കൊ യാതൊരു പരിക്കുമില്ല. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ ചുരത്തില്‍ വെച്ച് തന്നെ കെ എസ് ആര്‍ ടി സി ബസ്സുകളിലും മറ്റു വാഹനങ്ങളിലുമായി കോഴിക്കൊട്ടെത്തിച്ചു.
ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ
സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കുമെങ്കില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നും സ്‌കൂളിലെ പ്രധാനാധ്യാപിക പറഞ്ഞതായി രക്ഷിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂളിലെ ശിരോവസ്‌ത്ര വിലക്കിനെതിരെ പ്രതിഷേധം ശക്തം ശക്തമായത്.
മേയറുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നുവെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം പാര്‍ട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
2016- 2017 വാർഷിക പദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി ഒന്നാം പിണറായി സർക്കാർ അനുമതി നൽകിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി പി രാമകൃഷ്ണനാണ് നിർവഹിച്ചത്. നിർമാണം ആരംഭിച്ച ഉടനെ പ്രളയത്തെത്തുടർന്ന് പണി തടസ്സപ്പെടുകയായിരുന്നു.
തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. കഴിഞ്ഞയാഴ്ച ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് പോസ്റ്റ്മോര്‍ട്ടം
കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് അറുപതുകാരനായ മമ്മിക്ക. അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു. വീഡിയോയിലെ മമ്മിക്കയുടെ ആറ്റിറ്റൂഡ് ഒരു രക്ഷയുമില്ലെന്നാണ് പലരും പറയുന്നത്. വീഡിയോയില്‍ ആദ്യം തന്റെ പതിവ് മുണ്ടിലും
കഴിഞ്ഞ ബുധാനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 6 പെണ്‍കുട്ടികളെ കാണാതായത്. ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെയും കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കഴിഞ്ഞ ദിവസമാണ് 6 പെണ്‍കുട്ടികളെ കാണാതായത്. ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ
കെട്ടിടത്തിന്‍റെ നിര്‍മ്മാണം അനുമതിയോടെയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ ഒരു ഉപഗ്രഹനഗരമെന്ന തരത്തിലാണ് കെട്ടിടങ്ങള്‍ പണിയുന്നത്. പള്ളി, ഐടി പാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍,
2015 ല്‍ വടകരയില്‍ നടന്ന സമ്മേളനത്തിലാണ് പി മോഹനന്‍ ആദ്യമായി സെക്രട്ടറിയാകുന്നത്. ടി പി വധക്കേസ് പ്രതിയാണെന്ന് ആരോപിച്ച് രണ്ട് വര്‍ഷത്തോളം പി മോഹനന്‍ ജയിലിലായിരുന്നു. കേസ് അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞതോടെ പി മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു.
അലനും താഹയും സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്ന കാലത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യായമായ കാര്യാങ്ങള്‍ക്ക് പോലും പൊലീസിന്‍റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും പൊതുജനങ്ങളോട് പലപ്പോഴും മോശമായ രീതിയിലാണ് പൊലീസ് ഇടപെടുന്നതെന്നും ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇത് ഉത്തരേന്ത്യയല്ല. കോഴിക്കോടാണ്. എൻ്റെ നാടിനെക്കാൾ അഭിമാനപൂർവ്വം ഞാൻ പറയാറുള്ള കോഴിക്കോട്. പതിനെട്ട് വർഷം ഞാൻ ജീവിച്ച നാടാണത്. എൻ്റെ ഓർമ്മയിലും ധാരണയിലും ഇത് കോഴിക്കോടിൻ്റെ സ്വഭാവമല്ല. മാലിന്യം വൃത്തിയാക്കുന്നതിനിടയിൽ, ഊരും പേരു മറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ സംസ്ഥാനത്തിലെ
നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അനുമതി നല്‍കിയത്. ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അളകപ്പ സുന്ദരത്തിന്‍റെ
ഇന്ന് (ശനി) രോഗം സ്ഥിരീകരിച്ച ഏറാമല സ്വദേശി കഴിഞ്ഞമാസം 22 ന് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗള്‍ഫില്‍ സഹപ്രവര്‍ത്തരില്‍ ചിലര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നതിനാലാണ് ഇദ്ദേഹം സ്വയം ക്വാറന്‍റെയിനില്‍ പോയത്